തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയിലും എല്‍.ഡി.എഫ് സര്‍ക്കാറിനും സി.പി.എമ്മിനും അവമതിപ്പുണ്ടാക്കി പൊലീസ് പിടിപ്പുകേട് തുടരുന്നു.
നിഷ്ക്രിയമായ ആഭ്യന്തരവകുപ്പിനെ നോക്കുകുത്തിയാക്കി രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമല്ല പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് പെരുകുന്നത് സി.പി.എമ്മിെന്റ സമ്മേളന കാലത്ത് കൂടിയാണ്.
ഒന്നാം പിണറായി സര്‍ക്കാറില്‍ മാവോവാദികളെ വെടിവെച്ച് കൊലപ്പെടുത്തിയത് മുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളിലും ഗുണ്ടാ ഏറ്റുമുട്ടലുകളിലും പൊലീസ് സ്റ്റേഷന് ഉരുട്ടിക്കൊലകളിലും പ്രതിക്കൂട്ടിലായത് ആഭ്യന്തരവകുപ്പായിരുന്നു. ഭരണരംഗത്തെ മറ്റ് മികവും മുഖ്യമന്ത്രിയുടെ നേതൃപാടവവുമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ മറികടക്കാന്‍ മുന്നണിയെ സഹായിച്ചത്. ഭരണത്തുടര്‍ച്ചയിലും പൊലീസിെന്റയും ആഭ്യന്തരവകുപ്പിെന്റ തലപ്പത്ത് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് സി.പി.എമ്മിെന്റ ഏരിയ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ അടിവരയിടുന്നത്. പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് ആര്.എസ്.എസുകാരായ പൊലീസുകാരാണ്, ഭരണത്തുടര്‍ച്ചയിലും ഇത് മാറുന്നില്ല, ആര്.എസ്.എസുകാര്‍ പ്രതികളായ കേസുകളില്‍ വാദിയെക്കൂടി പ്രതിയാക്കി കേെസടുക്കുന്നു, പൊലീസ് സ്റ്റേഷനില്‍ പരാതി നല്കാന് േപാകാന്‍ പോലും ജനം ഭയപ്പെടുന്നു, പിങ്ക് പൊലീസ് അവമതിപ്പുണ്ടാക്കി, പൊലീസിന് മേല്‍ സര്‍ക്കാറിന് ഒരു നിയന്ത്രണവുമില്ല, തുടങ്ങിയ രൂക്ഷവിമര്‍ശനങ്ങള്‍ സമ്മേളനങ്ങളിലുണ്ടായി.
പിണറായി പേടിയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാതെ പൊലീസിെനതിരെ ആയിരുന്നു അണികളുടെ തന്ത്രപരമായ വിമര്‍ശനം. തെക്കന്‍ ജില്ലകളിലായിരുന്നു ഏറെ വിമര്‍ശനം. കണ്ണൂര്‍ അടക്കം വടക്കന്‍ ജില്ലകളില്‍ പിണറായി ഭക്തിയില്‍ ഊന്നിയായിരുന്നു സമ്മേളന ചര്‍ച്ചകള്‍. പൊലീസിെന്റ ആത്മവീര്യം തകര്‍ക്കുന്നതിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന പ്രതിരോധമാണ് ഒന്നാം സര്‍ക്കാര്‍ മുതല്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഇതാവട്ടെ പൊലീസിലെ ഉന്നതര്‍ മുതല്‍ താഴെത്തട്ട് വരെ ആരോപണ വിധേയരായവര്‍ക്ക് സുരക്ഷിത വലയം ഒരുക്കുന്നതിന് സഹായകരമായി. ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ലക്ഷ്മണ എന്നിവരുടെ മോണ്സണ് മാവുങ്കലുമായുള്ള അടുപ്പം ഏറെ വിവാദമായിട്ടും നടപടി ഉണ്ടായില്ല. ഒരു ബാങ്ക് ഉദ്യോഗസ്ഥനെ വ്യാജ സ്ത്രീ പീഡന കേസ് ചുമത്തി മര്‍ദിച്ച കേസില്‍ പ്രതിയായപ്പോള്‍ കോടതിക്ക് പുറത്ത് 18 ലക്ഷം രൂപ കൊടുത്ത് ഒത്തുതീര്‍പ്പാക്കിയ നിശാന്തിനി എന്ന ഉദ്യോഗസ്ഥക്ക് ജില്ലയുടെ ചുമതല നല്‍കുകയാണ് പിണറായി ചെയ്തത്.