Wed. Apr 24th, 2024

ഡല്‍ഹിയില്‍ വീണ്ടുമൊരു 13കാരി നിര്‍ഭയ, ഈ കുരുന്നിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 4 പേര്‍ പിടിയില്‍

By admin May 20, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: ഏപ്രില്‍ 24-നാണ് 13 കാരിയായ ആ കുരുന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കാണാതാവുന്നത്. കുട്ടിയെ കണ്ടെത്തിയത് രണ്ടാഴ്ചയ്ക്കു ശേഷവും.

തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ ഡല്‍ഹി സാകേത് മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ച്‌ കടന്നുകളയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായും ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ അറിയിച്ചു.

അറസ്റ്റിലായത് മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരാണ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാല് പേര്‍ക്കുമെതിരെ പോക്സോ വകുപ്പും കടത്തിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, തടഞ്ഞുവെയ്ക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

വീട്ടില്‍നിന്ന് പെണ്‍കുട്ടി പുറത്തുപോയത് ഏപ്രില്‍ 24-ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്. മടങ്ങിവരാത്തതിനെ തുടര്‍ന്ന് സുഹൃത്തിന്റേയോ ബന്ധുവിന്റേയോ വീട്ടില്‍ തങ്ങിയിട്ടുണ്ടാവുമെന്ന് വീട്ടുകാര്‍ കരുതി. അടുത്തദിവസവും കിട്ട മടങ്ങി വന്നില്ല. വീട്ടുകാര്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ തിരക്കി. തുടര്‍ന്ന് ഏപ്രില്‍ 26-ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പോലീസിന് മേയ് ഒന്നിന് പ്രതികളിലൊരാളുടെ വിവരം ലഭിക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റ് പ്രതികളുടെ വിവരം ലഭിക്കുന്നത് അയാളില്‍ നിന്നാണ്. പെണ്‍കുട്ടിയുടെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്റര്‍ കണ്ട് കുട്ടിയെ തിരിച്ചറിഞ്ഞ ഒരു സ്ത്രീയാണ് കുട്ടിയുടെ വിവരം പോലീസിന് കൈമാറിയത്. പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പോലീസെത്തുമ്ബോള്‍ പെണ്‍കുട്ടി മയക്കുമരുന്നിന്റേ ലഹരിയിലായിരുന്നു. എയിംസില്‍ നടത്തിയ പരിശോധനയില്‍ കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന് തിരിച്ചറിയുകയും ചെയ്തു.

വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പ്രതികളിലൊരാളായ ഷാരൂഖിന്റെ ഓട്ടോയില്‍ കയറി. പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഓട്ടോ വിളിച്ച പെണ്‍കുട്ടിയെ അവിടെ ഇറക്കാതെ ഷാരൂഖ് തന്റെ സുഹൃത്തുക്കളെ ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ പെണ്‍കുട്ടിയെ ഓഖ്ലയിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി. രാത്രി മുഴുവനും നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് രണ്ട് ദിവസം പെണ്‍കുട്ടിയുമായി കറങ്ങിയ ശേഷം തിഗ്രി ഭാഗത്ത് പെണ്‍കുട്ടിയെ ഇറക്കി വിടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ബെനീറ്റ മേരി ജെയ്കര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്

Facebook Comments Box

By admin

Related Post