തന്നെ മണ്ഡലത്തിൽ കാണാനില്ലെന്ന വാർത്ത വന്നതിനു പിന്നാലെ മാധ്യമ പ്രവർത്തകരുടെ തന്തക്ക് വിളിച്ച് പി.വി. അൻവർ എം.എൽ.എ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് തന്നെ കാണാനില്ലെന്ന വാർത്തയോട് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. അവധിയില്‍ പോയിട്ട് രണ്ട് മാസം പിന്നിടുമ്പോഴും പി.വി. അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു ഒരു പ്രമുഖ ചാനലിന്‍റെ വാർത്ത. ഇതിനുള്ള മറുപടി എന്ന നിലയിലാണ് മാധ്യമ പ്രവർത്തകന്റെ തന്തക്ക് വിളിച്ചു കൊണ്ട് എം ൽ എ പോസ്റ്റുമായി വന്നത്
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
“അൻവർ എവിടെ?
ഫോൺ സ്വിച്ഡ് ഓഫ്
നിലമ്പൂരിൽ നിന്ന് മുങ്ങി”
മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോർട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളിൽ..
കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്.കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല.എനിക്കതിന്റെ കാര്യവുമില്ല.ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.
ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോർട്ടറോടാണ്..
“ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണം.അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല.
നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എം.എൽ.എ ആയത്.മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.”