കാമുകൻ നാദിർഷ തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുവെന്ന് മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖിലയുടെ മൊഴി . വീട്ടുകാരുടെ സമ്മതം കിട്ടാത്തതിന്റെ പേരില്‍ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടി എന്ന് കരുതുന്ന സംഭവത്തിന്റെ യഥാർത്ഥ വിവരങ്ങളാണ് യുവതിയുടെ മൊഴിയിലൂടെ പുറത്തുവന്നത് .
ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. കാമുകന്‍ നാദിര്‍ഷ ബലമായി ഞരമ്പ് മുറിയ്‌ക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത് . ഇന്നലെ ഉച്ചയ്‌ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും മറയൂർ സ്വദേശിനി നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂർ ഭ്രമരം വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് ചാടിയത്.
ആത്മഹത്യ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ച് കൊടുത്തിരുന്നു. നാദിര്‍ഷയ്‌ക്ക് വേറെ വിവാഹം ഉറപ്പിച്ചതറിഞ്ഞ നിഖില നാദിര്‍ഷയെ വിളിച്ചു. തുടര്‍ന്ന് ഇരുവരും അത്യഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ . ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഖില ഗുരുതരാവസ്ഥയിലാണ്.