Tue. Apr 23rd, 2024

തൊഴിലാളിയെ കൊന്ന് മുഖം കരിച്ച്‌ ‘വ്യാജമരണ’മാക്കി; ഡല്‍ഹിയിലെ ‘സുകുമാരക്കുറുപ്പ്’ പിടിയില്‍

By admin Dec 12, 2021 #news
Keralanewz.com

ഗാസിയാബാദ്: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരവാല്‍ നഗറില്‍ ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ നിര്‍മാണ തൊഴിലാളിയെ കൊന്ന് വ്യാജ മരണം സൃഷ്ടിച്ച 36കാരന്‍ അറസ്റ്റില്‍

മകളെ കൊന്നതിന്‍റെ ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം മുഖം കരിച്ച്‌ റോഡരികില്‍ തള്ളുകയായിരുന്നു ഇയാള്‍.

കൊലപാതകത്തിന് കൂട്ടുനിന്ന 36കാരന്‍റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. 36കാരനായ സുദേഷ് കുമാര്‍ ഭാര്യ അനുപമ എന്നിവരാണ് അറസ്റ്റിലായത്.

2018 മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ആളാണ് സുദേഷ് കുമാര്‍. മകളെ കൊലപ്പെടുത്തിയ േശഷം തുറസായ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് പൊലീസിനെ വഴിതെറ്റിക്കാനായി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഇയാള്‍ പൊലീസില്‍ നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മകളെ കൊന്ന പിതാവ് അറസ്റ്റിലാകുകയായിരുന്നു. കോടതി ജയില്‍ ശിക്ഷയും വിധിച്ചു. കോവിഡ് മഹാമാരി സമയത്ത് ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു.

പരോളിലിറങ്ങിയതോടെ ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനായി വ്യാജ മരണം സൃഷ്ടിക്കാനായിരുന്നു സുേദഷിന്‍റെ ശ്രമം. ഇതിനായി വീടിന്‍റെ അറ്റക്കുറ്റ പണിക്കെന്ന പേരില്‍ ഇയാള്‍ മൂന്ന് തൊഴിലാളികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തന്നോട് രൂപസാദൃശ്യം തോന്നുന്ന ഒരാളെ ഇതില്‍നിന്ന് തെരഞ്ഞെടുക്കുകയും ചെയ്തു. ശേഷം നവംബര്‍ 19ന് വൈകിട്ട് 3.30ഓടെ സുദേഷ് ബിഹാര്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളി ഡോമന്‍ രവിദാസിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും മദ്യം നല്‍കുകയും ചെയ്തു.

നിര്‍മാണ തൊഴിലാളി മദ്യലഹരിയിലായതോടെ സുദേഷ് മരക്കട്ടിലിന്‍റെ കാല്‍ ഉപയോഗിച്ച്‌ അടിച്ചുകൊല്ലുകയായിരുന്നു. പിന്നീട് പേപ്പര്‍ കത്തിച്ച്‌ മുഖം കരിക്കുകയും സുദേഷിന്‍റെ ആധാര്‍ കാര്‍ രവിദാസിന്‍റെ പോക്കറ്റില്‍ ഇടുകയും ചെയ്തു. കൊലപാതകത്തെക്കുറിച്ച്‌ ഭാര്യ ചോദിച്ചതോടെ ജയില്‍ശിക്ഷയില്‍നിന്ന് രക്ഷപ്പെടാനുള്ള പദ്ധതി വെളിപ്പെടുത്തി. പൊലീസ് അന്വേഷിക്കുേമ്ബാള്‍ മൃതദേഹം ഭര്‍ത്താവിേന്‍റതാണെന്ന് തിരിച്ചറിയണമെന്ന നിര്‍ദേശവും നല്‍കി. തുടര്‍ന്ന് രവിദാസിന്‍റെ മൃതദേഹം സൈക്കിളില്‍ കയറ്റി കൊണ്ടുപോയി തുറസായ സ്ഥലത്ത് ഉപേക്ഷിച്ചു.

ആധാര്‍ കാര്‍ഡ് പോക്കറ്റില്‍നിന്ന് ലഭിച്ചതോടെ പൊലീസ് സുദേഷുമായി ബന്ധപ്പെട്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ പരിശോധനയില്‍ മൃതദേഹത്തില്‍ സുദേഷുമായി പൊക്കവ്യത്യാസം തോന്നിയതോടെ െപാലീസില്‍ സംശയം ഉടലെടുക്കുകയായിരുന്നു.

ആധാര്‍ കാര്‍ഡ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഇയാളുടെ വീട്ടിലെത്തി ഭാര്യയോട് മൃതദേഹം തിരിച്ചറിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുദേഷ് നേരത്തേ നല്‍കിയ നിര്‍ദേശപ്രകാരം ഭാര്യ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. എന്നാല്‍, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സുദേഷിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. രവിദാസിനെ കൊല്ലാന്‍ ഉപയോഗിച്ച വടിയും സൈക്കിളും പൊലീസ് കണ്ടെടുത്തു

Facebook Comments Box

By admin

Related Post