കോഴിക്കോട്: ഈ യാത്രയില്‍ നരേന്ദ്രനൊപ്പം ആരുമില്ല. തിരിച്ചൊരുമടക്കവും അദ്ദേഹത്തിനില്ല.
ഒരു യാത്രയുടെ അവസാനത്തില്‍നിന്ന് മറ്റൊരു യാത്ര തുടങ്ങി മൂന്നു പതിറ്റാണ്ടുകാലം മലയാളികളുടെ സഞ്ചാരത്തില്‍ കരുതലായി ഒപ്പംനിന്ന വിവേകാനന്ദ ട്രാവല്‍സ് എം.ഡി സി. നരേന്ദ്രന് ഇനിയില്ല. ഞായറാഴ്ച വൈകീട്ടോടെ അദ്ദേഹത്തിെന്റ ഭൗതികശരീരം തീനാളങ്ങളേറ്റുവാങ്ങി. മലയാളിയെ യാത്രകളിലേക്ക് നിരന്തരം ക്ഷണിച്ചു എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന മികച്ച യാത്രാനുഭവം പകര്‍ന്നുമാണ് നരേന്ദ്രന് ജനശ്രദ്ധ നേടുന്നത്.
ഹിമാലയ സാനുക്കളുടെ മടിത്തട്ടിലേക്കടക്കം നിരവധി പേരുമായി നിരന്തരം യാത്ര നടത്തി. കേരളത്തിലെ ലക്ഷണമൊത്ത യാത്രാപദ്ധതിയുടെ ചുരുക്കെഴുത്താക്കി കോഴിക്കോട്ടെ വിവേകാനന്ദയെ മാറ്റുന്നതിലും ഇദ്ദേഹത്തിെന്റ പങ്ക് വലുതാണ്. പിതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.വി.സി. നാരായണന് നായര്‍ 1971ല്‍ സ്ഥാപിച്ച വിവേകാനന്ദ ട്രാവല്‍സിനെ ഇന്ത്യയറിയുന്ന വിവേകാനന്ദയാക്കുന്നതില് ഇദ്ദേഹത്തിെന്റ വിയര്‍പ്പും അര്‍പ്പണബോധവും വലുതാണ്. മലയാളത്തില്‍ ഇന്ന് പ്രചാരത്തിലുള്ളവയേക്കാളെല്ലാം മെച്ചപ്പെട്ട യാത്രാമാസിക ‘തീര്ഥസാരഥി’ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് പുറത്തിറക്കിയത് നരേന്ദ്രന്റെ നേതൃത്വത്തില്‍ വിവേകാനന്ദയായിരുന്നു. മേനിക്കടലാസില്‍ ബഹുവര്ണങ്ങളോടെ സ്ഥലവിശേഷങ്ങളുമായി പുറത്തിറങ്ങിയ മാസിക കാഴ്ചക്കാരെ യാത്രകളിലേക്ക് ആകര്ഷിപ്പിച്ചു.
ഈ മാസികയാണ് ഇന്ന് കാണുന്ന പല യാത്രാമാസികകളും പ്രസിദ്ധീകരണങ്ങളും ചാനലുകളിലെ യാത്രാവിശേഷ പരിപാടികളും തുടങ്ങാന്‍ തന്നെ പലര്‍ക്കും പ്രേരണയായത്. പിന്നീട് യൂട്യൂബ് ചാനലും തുടങ്ങി.
ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ആദ്യകാല യാത്രകള്‍ക്ക് സൗകര്യമൊരുക്കിയതും നരേന്ദ്രനായിരുന്നു. കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ കൈലാസ-ഹിമാലയ- കാശി യാത്ര നടത്തിയതും ശബരിമല യാത്ര ജനകീയമാക്കിയതും ഇദ്ദേഹമാണ്. അറിയപ്പെടാതിരുന്ന നിരവധി ക്ഷേത്രങ്ങള്‍ പുരോഗതിയിലേക്കെത്തുന്നതിനും ഇവരുടെ ശബരിമല യാത്രാസര്‍വിസ് നിമിത്തമായി.
എല്ലാ യാത്രാപാക്കേജുകള്‍ക്ക് മുമ്ബും ഗൃഹപാഠം ചെയ്യുന്നരീതി അദ്ദേഹം പുലര്‍ത്തിയിരുന്നു. നിരവധി ജീവനക്കാരുള്ള സ്ഥാപനത്തിെന്റ തേരാളിയായപ്പോഴും യാത്രകളിലെല്ലാം സംഘാംഗമെന്നപോലെ കൂട്ടുപോവുമെന്നതായിരുന്നു നരേന്ദ്രന്റെ പ്രത്യേകത.
സി. നരേന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും അനുശോചിച്ചു.