Fri. Apr 19th, 2024

ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി, അമ്മാവന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി

By admin Feb 15, 2022 #news
Keralanewz.com

കൊച്ചി: നമ്പര്‍ 18 ഹോട്ടലുടമയ്‌ക്കെതിരായ കേസിലെ പ്രതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിക്കാരി. കേസിലെ പ്രതി അഞ്ജലി റിമ ദേവിന്റേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങള്‍ മാത്രമാണ്. അഞ്ജലി തന്നെയും കുടുംബത്തെയും പരസ്യമായി അപമാനിക്കുകയാണ്. നമ്പര്‍ 18 ഹോട്ടലില്‍ തന്നെയും പെണ്‍കുട്ടികളെയും കൊണ്ടുപോയത് അഞ്ജലി തന്നെയാണ്. അഞ്ജലിയുടെ അമ്മാവന്‍ ജ്യോതിപ്രകാശ് ഭീഷണിപ്പെടുത്തി. ലഹരികടത്തുകാരിയാക്കുമെന്നായിരുന്നു ഭീഷണി. തന്റെ പരാതി തെളിവുസഹിതമാണ് പൊലീസിനു നല്‍കിയിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.


അതേസമയം, പരാതിക്കാരി പ്രായപൂര്‍ത്തിയാകാത്ത മകളുമായി സ്വമേധയാ ഡിജെ പാര്‍ട്ടിക്ക് വന്നതാണെന്നായിരുന്നു മൂന്നാം പ്രതി അഞ്ജലി റിമ ദേവ് പറഞ്ഞത്. ഡിജെ പാര്‍ട്ടിക്കിടെ ലൈംഗിക അതിക്രമം നടന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. റോയി വയലാട്ടിനെ തനിക്ക് അറിയില്ലെന്നും പാര്‍ട്ടി കഴിഞ്ഞു സന്തോഷത്തോടെയാണ് പരാതിക്കാരി മടങ്ങിയതെന്നും അഞ്ജലി പറഞ്ഞു.


നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും ഷൈജു തങ്കച്ചനും അഞ്ജലി റിമ ദേവിനും എതിരായ പോക്‌സോ കേസില്‍ പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് അഞ്ജലി റിമാ ദേവ്. പ്രായപൂര്‍ത്തിയവാത്ത പെണ്‍കുട്ടികളുമായി പരാതിക്കാരി സ്വമേധയാ ഡിജെ പാര്‍ട്ടിക്കു വന്നതാണ്. ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയതല്ല.


ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്. ആരും മോശമായി പെരുമാറിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. ഡിജെ പാര്‍ട്ടിക്ക് ശേഷം സന്തോഷത്തോടെയാണ് പരാതിക്കാരിയും സംഘവും മടങ്ങിയത്. വൈരാഗ്യത്തിന്റെ പുറത്ത് കള്ളപ്പരാതി നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ് പരാതിക്കാരിയുടെ ലക്ഷ്യം. ഇതു താന്‍ നേരത്തെ അറിഞ്ഞിരുന്നു എന്നും അഞ്ജലി പറഞ്ഞു

Facebook Comments Box

By admin

Related Post