രാജ്യത്തിൻ്റെ ഭരണഘടനയും ഫെഡറലിസവും നേരിടുന്നത് വലിയ വെല്ലുവിളി ; ജോസ് കെ മാണി എം പി.
ന്യൂഡൽഹി:ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ സർക്കാർ എന്ന ജനാധിപത്യ സങ്കല്പത്തെ ചുരുക്കം ചിലർക്കായി ചുരുക്കം ചിലർ നിയന്ത്രിക്കുന്ന ചുരുക്കം ചിലരുടെ സർക്കാരാക്കി ബിജെപി ഭരണകൂടം മാറ്റിയെന്ന് ജോസ് കെ മാണി എംപി രാജ്യസഭയിൽ ആരോപിച്ചു.വലിയ ഭീഷണിയാണ് രാജ്യത്തിൻ്റെ ഭരണഘടനയും ഇന്ത്യയുടെ മുഖമുദ്രയായ ഫെഡറലിസവും നേരിടുന്നത്.വിവേചനത്തോടുകൂടിയുള്ള ധനകാര്യവിഭവ വിതരണ മാണ് കേന്ദ്രസർക്കാർ നടത്തുന്നത്.പ്ലാനിങ് കമ്മീഷനുംദേശീയ വികസന കൗൺസിലും കേന്ദ്രസർക്കാർ ഇല്ലാതെയാക്കി.സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്രസർക്കാരിനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥ സംജാതമാക്കി.സംസ്ഥാനങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായങ്ങളുടെ കാര്യങ്ങളിൽ തികഞ്ഞ പക്ഷപാതവും അസന്തുലിതാവസ്ഥയും കേന്ദ്രസർക്കാർ സൃഷ്ടിച്ചു.ഭയവും അടിച്ചമർത്തലും വിവേചനവുമല്ല ജനാധിപത്യത്തിന്റെ സ്വഭാവമല്ലെന്നും ഭയരഹിതവും സ്വതന്ത്രമായ ആശയവിനിമയ പ്രക്രിയയും പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങടക്കമുള്ളവരുടെ അവകാശ സംരക്ഷണവും ഉറപ്പുവരുത്തുമ്പോൾ മാത്രമേ ജനാധിപത്യം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളൂവെന്നും ജോസ് കെ മാണി രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.