Kerala NewsPolitics

നിബന്ധനകള്‍ വച്ച്‌ കോണ്‍ഗ്രസ്; മുഖം തിരിച്ച്‌ ലീഗ്: പിവി അൻവറിൻ്റെ തിരിച്ചുവരവ് എളുപ്പമാവില്ല

Keralanewz.com

നിലമ്പൂർ :

കോണ്‍ഗ്രസിലേക്ക് തിരികെവരാനുള്ള പിവി അൻവറിൻ്റെ ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും നിബന്ധനകള്‍ തടസ്സമാകുന്നു.

പർട്ടിയിലേക്ക് തിരികെവരണമെങ്കില്‍ ചില നിബന്ധനകളുണ്ടെന്ന് കോണ്‍ഗ്രസ് പറയുമ്ബോള്‍ അൻവർ തിരികെവരുന്നതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ല. നിലമ്ബൂർ സ്ഥാനാർത്ഥിയായി പിവി ജോയിയെ പരിഗണിക്കണമെന്നായിരുന്നു ആദ്യം അൻവറിൻ്റെ ആവശ്യം. എന്നാല്‍, ഇത് കോണ്‍ഗ്രസ് ചെവിക്കൊണ്ടില്ല. ഇതോടെ ആര് സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കാമെന്നും മുന്നണിയിലെടുത്താല്‍ മതിയെന്നും അൻവർ നിലപാട് മാറ്റി. എന്നാല്‍, അപ്പോഴും കോണ്‍ഗ്രസിന് ചില നിബന്ധനകളുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് വിടണമെന്നാണ് കോണ്‍ഗ്രസ് അൻവറിന് മുന്നില്‍ വച്ചിരിക്കുന്ന ആവശ്യം. ഒന്നുകില്‍ തനിച്ച്‌ പാർട്ടിയിലേക്ക് വരാം. അല്ലെങ്കില്‍ പ്രാദേശിക പാർട്ടി രൂപീകരിച്ച്‌ വരാം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെ കോണ്‍ഗ്രസ് മുന്നണിയില്‍ പ്രവേശനം അനുവദിക്കില്ല. ദേശീയതലത്തില്‍ മുന്നണിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ കേരളത്തില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അൻവറിനെ തനിച്ച്‌ മുന്നണിയിലെടുക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിൻ്റെ ദേശീയ നേതൃത്വം ഉള്‍പ്പെടെ നിലപാട് അറിയിച്ചു.

അൻവറിൻ്റെ സമ്മർദ്ദതന്ത്രത്തിന് വഴങ്ങിയാല്‍ മുന്നണിയില്‍ വിള്ളല്‍ വീഴുമെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. ഇതില്‍ വിവിധ പ്രാദേശിക ലീഗ് നേതാക്കള്‍ അൻവറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. ഇന്ന് അൻവറുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നെങ്കിലും ദുഖാചരണം നടക്കുന്നതിനാല്‍ കൂടിക്കാഴ്ച മാറ്റിവെക്കാനുള്ള സൂചനയുണ്ട്. അന്തിമതീരുമാനം ഉടൻ തന്നെ കോണ്‍ഗ്രസ് അറിയിച്ചേക്കും.

ഇക്കൊല്ലം ജനുവരിയിലാണ് നിലമ്ബൂർ എംഎല്‍എ സ്ഥാനത്തുനിന്ന് പിവി അൻവർ രാജിവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനായി പശ്ചിമബംഗാളില്‍ പോയപ്പോള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യപ്രകാരമാണ് പെട്ടെന്ന് രാജിവെക്കുന്നതെന്ന് അൻവർ പറഞ്ഞിരുന്നു. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്നും വിഎസ് ജോയിയെ പരിഗണിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിൻ്റെ ശ്രമം. നിലവില്‍ ഇതിനോട് അൻവർക്ക് എതിർപ്പില്ലെന്നാണ് വിവരം.

Facebook Comments Box