രണ്ട് രൂപ തന്ന് തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ രഞ്ജു രഞ്ജിമാർ. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടതെന്നും രഞ്ജി രഞ്ജിമാർ പറഞ്ഞു. കൊല്ലപരീക്ഷ എഴുതാനുള്ള രണ്ട് രൂപ തരാൻ വീട്ടിൽ ഉണ്ടായിരുന്നില്ല അതിനാൽ വീടിന് അടുത്തുള്ള ആളോടാണ് സഹായം ചോദിച്ചത്. അയാൾ രണ്ട് രൂപ തരിന്നതിനൊപ്പം ശാരീരികമായി ദുരുപയോഗം ചെയ്‌തെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു
അന്ന് ശാരീരികമായ ഉപദ്രവം നടന്നിട്ടും എന്താണ് നടക്കുന്നതെന്ന് മനസിലാക്കാൻ തനിക്ക് കഴിഞ്ഞില്ല. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് രണ്ട് രൂപയ്ക്ക് തന്നെ ഉപയോഗിച്ച അയാളുടെ വീട് താൻ നാല്പത്തതിനാല് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
പുറമെ മാന്യരായ പലരും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. അതിൽ പോലീസുകാർ ഉൾപ്പടെ ഉണ്ടെന്നും രഞ്ജി രഞ്ജിമാർ പറഞ്ഞു. പലരും അനാവശ്യമായി സപർശിക്കും മറ്റ് ചിലർ ബലപ്രയോഗം നടത്തുമെന്നും അന്നൊക്കെ കിട്ടിയ അടിയുടെ പാടുകൾ ഇപ്പോഴും മായാതെ കിടക്കുന്നുണ്ടെന്നും രഞ്ജി രഞ്ജിമാർ പറയുന്നു