തൃശൂർ: ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും അക്രമാസക്തവും അശ്ലീല പദപ്രയോഗങ്ങളുമടങ്ങുന്ന ലൈവും അല്ലാത്തതുമായ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും യഥാസമയം പരാതിപ്പെടാൻ തയ്യാറാവുന്നവർ ചുരുക്കമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഇതിൻ്റെ ഫലമായി ഇത്തരം മൂല്യച്യുതി നിർബാധം തുടരുകയാണെന്നും കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ഉത്തരവിൽ പറഞ്ഞു.
ഓൺലൈൻ ചാരിറ്റി പ്രവർത്തകർ എന്ന പേരിൽ രണ്ടു പേർ ഫേസ്ബുബുക്ക് പേജിലുള്ള ലൈവിലൂടെ അശ്ലീല പദപ്രയോഗങ്ങൾ നടത്തിയെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷൻ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. ഇത്തരമൊരു പരാതി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി.
ഇത്തരം പരാതികൾ കൃത്യമായി സൈബർ സെല്ലിനെ അറിയിച്ചിരുന്നെങ്കിൽ ആവർത്തിക്കുമായിരുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥനത്തിൽ കേസ് തീർപ്പാക്കി