കോട്ടയം: ഓൺലൈൻ ലോട്ടറി കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ ഒരാൾ പിടിയിലായി. ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ വീട്ടിൽ നവാസിനെയാണ് (36) ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തത്.
നവാസ് മറ്റ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
റെയ്ഡിൽ അനധികൃത ലോട്ടറി കച്ചവടത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സംസ്ഥാന സർക്കാർ ലോട്ടറിയുടെ മറവിൽ ഈരാറ്റുപേട്ടയിൽ ഓൺലൈൻ ചൂതാട്ടവും ഒറ്റനമ്പർ ലോട്ടറിയും നടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജില്ലാ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. എസ്.ഐ. എച്ച്.അനുരാജ്, ഗ്രേഡ് എസ്.ഐ.മാരായ സുരേഷ് കുമാർ, തോമസ് സേവ്യർ, എ.എസ്.ഐ. വിനയരാജ്, സി.പി.ഒ.മാരായ കെ.ആർ.ജിനു, സജിമോൻ ഭാസ്കരൻ, ശരത് കൃഷ്ണദേവ് എന്നിവരും പങ്കെടുത്തു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു