സുരേഷ് ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി ; എത്തിയത് മൂന്ന് അഭിഭാഷകരുമായി, ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടി .
കോഴിക്കോട് നടക്കാവ് പൊലീസ് നൽകിയ നോട്ടീസ് പ്രകാരമാണ് മുൻ എം പി കൂടിയായ സുരേഷ് ഗോപി സ്റ്റേഷനിലെത്തിയത്. അവിടെ എത്തുന്നതിന് മുൻപ് തന്നെ നൂറ് കണക്കിന് ബി ജെ പി പ്രവര്‍ത്തകരാണ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. പോസ്റ്ററുകളും പിടിച്ചെത്തിയ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയ്ക്ക് അനുകൂലമായ മുദ്രവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്‌റ്റേഷനിലെത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് എന്നിവര്‍ക്കൊപ്പമാണ് സുരേഷ് ഗോപി സ്റ്റേഷനിലേക്കു പോവുക.
മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ 354 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാദ്ധ്യമപ്രവര്‍ത്തകരുടെയും പരാതിക്കാരിയുടെ യും മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. വീഡിയോയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പൊലീസ് ശേഖരിച്ചിട്ടുണ്ട്.