കോഴിക്കോട്: ഒരു കോണ്‍ഗ്രസുകാരനും പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഇനി താൻ ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പുതുപ്പള്ളി ബൈ ഇലക്ഷന്റെ വിജയ ശില്‌പി ആര് എന്ന തർക്കം കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നിലനില്‍ക്കെയാണ് വി ഡി സതീശൻ്റെ പ്രതികരണം. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ.
മൈക്കിന് പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ആരാദ്യം തുടങ്ങണമെന്ന സതീശന്റേയും സുധാകരന്റേയും തര്‍ക്കമുണ്ടായത്.
കോൺഗ്രസ് പ്രസ്ഥാന ത്തിനാകമാനം നാണക്കേടുണ്ടാക്കിയ വിവാദം വളരെ പ്രാധാന്യത്തോടെ എല്ലാ മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യാധാരാ മാധ്യമങ്ങൾ ഒഴിവാക്കിയ വിവാദ രംഗങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഗത്യന്തരമില്ലാെതെ മുഖ്യധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയായിരുന്നു.
പുതുപ്പള്ളി വിജയത്തോടെ പാർട്ടിക്കുകളിൽ ഐക്യം രൂപപ്പെട്ടു എന്ന പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നതിൽ പാർട്ടി അണികളും നിരാശയിലാണ്.