നെടുങ്കണ്ടം: നെടുങ്കണ്ടം പച്ചടിയിലുണ്ടായ കനത്ത മഴയില്‍ ഉരുള്‍പൊട്ടി ഒരേക്കറോളം കൃഷിഭൂമി ഒലിച്ചുപോയി.
നെടുങ്കണ്ടം തേഡ്ക്യാംപ് പച്ചടിയില്‍ ഇന്നലെ അതിശക്തമായ മഴയാണ് പെയ്തിറങ്ങിയത്. പച്ചടി ചൊവ്വേലിക്കുടിയില്‍ വിനോദിന്റെ കൃഷിയിടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ നശിച്ചത് കാപ്പിയും കുരുമുളകും വാഴയും അടക്കമുള്ള വിളകളാണ്. വെള്ളപ്പാച്ചിലില്‍ മണ്ണൊലിച്ചു പോയതോടെ സമീപത്തുള്ള മെക്കാട്ടുകടവ് അച്ചൻകട റോഡും അപകടാവസ്ഥയിലാണ്.
2018ലെ പ്രളയത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനു സമീപമാണ് ഇന്നലെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാൻ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
Facebook Comments Box