ബംഗളൂരു: മൈസൂരു-കുടക് സീറ്റില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.സി തേജസ്വിനി ഗൗഡ രാജിവെച്ചു.
ബുധനാഴ്ച നിയമനിർമാണ കൗണ്‍സില്‍ ചെയർമാൻ ബസവരാജ് ഹൊരട്ടിക്ക് അവർ രാജിക്കത്ത് സമർപ്പിച്ചു. കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിന് മുന്നോടിയായാണ് രേജസ്വിനിയുടെ രാജിയെന്നാണ് വിവരം. വൈകാതെ കോണ്‍ഗ്രസില്‍ ചേർന്നേക്കും.
മാധ്യമപ്രവർത്തകയായിരുന്ന തേജസ്വിനി മുമ്ബ് കോണ്‍ഗ്രസിലായിരുന്നു. 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ കനക്പുര മണ്ഡലത്തില്‍നിന്ന് ജെ.ഡി-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി എം.പിയായി.
എന്നാല്‍, പിന്നീട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ തേജസ്വിനി കഴിഞ്ഞ 10 വർഷമായി ബി.ജെ.പിക്കൊപ്പമുണ്ട്. നിയമനിർമാണ കൗണ്‍സിലില്‍ തേജസ്വിനി ഗൗഡയുടെ കാലാവധി വരുന്ന ജൂണ്‍ 17ന് അവസാനിക്കാനിരിക്കെയാണ് രാജി.
Facebook Comments Box