വൈറ്റില: വൈറ്റിലയില്‍ വഴിയരികിലൂടെ നടന്നുപോയ രണ്ട് യുവതികളെ കാറിടിച്ചു.
ഒരാള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പൊടിമറ്റം അംേബദ്കര്‍ കോളനിയില്‍ ബാബുവിന്റെ മകള്‍ സാന്ദ്ര ബാബുവാണ് (23) മരിച്ചത്. പാലക്കാട് കൊന്നന്‍ചേരി ആയക്കാട് ചുങ്കത്തോടിയില്‍ എം. അജിത്ര (24) ആണ് ഗുരുതര നിലയില്‍ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
സാന്ദ്രയും അജിത്രയും ബുധനാഴ്ച രാത്രി ഏഴരയോടെ ഭക്ഷണം വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങുമ്ബോള്‍ വൈറ്റില പവര്‍ഹൗസിനു സമീപത്തുവെച്ച് കാറിടിക്കുക ആയിരുന്നു.മറുഭാഗത്തുനിന്ന് യൂ ടേണ്‍ എടുക്കുന്നതിനിടെയാണ് തമ്മനം സ്വദേശി ജോയുടെ കാര്‍ ഇവരെ ഇടിച്ചത്. ഇതേ കാറില്‍ തന്നെ സാന്ദ്രയെ വൈറ്റില വെല്‍കെയറില്‍ എത്തിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പിന്നീട് ലേക്ഷോറിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തോടെ മരിച്ചു. അപകടം കണ്ട ലേക്ഷോര്‍ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റാണ് അജിത്രയെ ഓട്ടോയില്‍ ലേക്ഷോര്‍ ആശുപത്രിയിലെത്തിച്ചത്. കൈകാലുകള്‍ക്ക് ഒടിവും തലയ്ക്ക് പരിക്കുമുണ്ട്. സാന്ദ്രയെ ആശുപത്രിയിലെത്തിച്ച ശേഷം ജോ മരട് സ്റ്റേഷനിലെത്തി അപകട വിവരം അറിയിച്ചു.
വൈറ്റിലയിലുള്ള പിസാ ഹട്ടിലെ ജീവനക്കാരിയായിരുന്നു സാന്ദ്ര. കണ്ണാടിക്കാട് മെജോ മോട്ടോഴ്‌സിലെ ജീവനക്കാരിയാണ് അജിത്ര. ഇരുവരും പവര്‍ഹൗസ് സഹകരണ റോഡിലുള്ള ദീപം എന്ന വീടിന്റെ മുകള്‍നിലയില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. സാന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അമ്മ: ലീലാമ്മ. സഹോദരങ്ങള്‍: അരവിന്ദ്, ആദിത്യന്‍. സംസ്‌കാരം വെള്ളിയാഴ്ച 11-ന് പാറത്തോട് പൊതു ശ്മശാനത്തില്‍.