കോഴിക്കോട്: ഐഎൻഎല്ലില്‍ വിഭാഗീയത രൂക്ഷമാക്കി കോഴ വിവാദം. 40 ലക്ഷം രൂപ കോഴ വാങ്ങി പിഎസ്സി അംഗത്വം പാര്‍ട്ടി വിറ്റുവെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ സി മുഹമ്മദ്. അബ്ദുള്‍ സമദില്‍ നിന്നാണ് കോഴ വാങ്ങിയത്. ഐഎൻഎൽ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കോഴ വാങ്ങാൻ തീരുമാനമെടുത്തതെന്നും ഇ സി മുഹമ്മദിന്‍റെ ആരോപണം. താനടക്കം മൂന്ന് പേർ മാത്രമാണ് സെക്രട്ടേറിയറ്റിൽ തീരുമാനത്തെ എതിർത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങിയെന്നും ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനും ധാരണയായെന്നും ഇ സി മുഹമദ് പറയുന്നു.
Facebook Comments Box