Kerala News

എന്റെ മുന്നില്‍ വച്ച്‌ ഫ്രണ്ടുമായി സെക്സില്‍ ഏര്‍പ്പെട്ടു,​ സെക്സ് വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു,​ ശ്യാമിലിയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത്

Keralanewz.com

കൊച്ചി ∙ ഇടപ്പള്ളി പോണേക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഹോക്കിതാരം ശ്യാമിലിയുടെ ഡയറിയില്‍ (26)​ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍.

ഭര്‍ത്താവായ തിരുവല്ല സ്വദേശിക്കെതിരെയാണ് ശ്യാമിലി മരിക്കുന്നതിന് മുമ്ബ് ഗുരുതര ആരോപണങ്ങള്‍ എഴുതി വച്ചത്. ഇതിന് പിന്നാലെയാണ് ഏപ്രില്‍ 25ന് വൈകിട്ട് ശ്യാമിലിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് ശേഷം കണ്ടെത്തിയ ഡയറി ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

എന്റെ മുന്നില്‍ വച്ച്‌ എന്റെ ഫ്രണ്ടുമായി സെക്സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്സ് വീഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്ബോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു വഴക്കിടും. എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു എന്ന് ശ്യാമിലി ഡയറിയില്‍ പറയുന്നു.

ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടില്‍ നിന്നുമുണ്ടായ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ വിവരിക്കുന്നുണ്ട്. തന്റെ പേരില്‍ ഫെയ്സ്ബുക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായും ഭര്‍ത്താവ് ചാറ്റു ചെയ്തിരുന്നതായും കുറിപ്പില്‍ പറയുന്നു.മേയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. . ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്

Facebook Comments Box