CRIMEKerala NewsPolitics

കോണ്‍ഗ്രസിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടമായി, പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ ബലിയാടാകുമ്ബോള്‍, കള്ളൻമാര്‍ വെള്ളയും വെള്ളയുമിട്ട് നടക്കുന്നു:കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എം.വിജയൻ്റെ മരുമകള്‍

Keralanewz.com

വയനാട്: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തംഗവും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച്‌ വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ മരുമകള്‍ പത്മജ.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിലുള്ള വിശ്വാസം പൂർണമായും നഷ്ടപെട്ടെന്ന് പത്മജ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പത്മജ വ്യക്തമാക്കി.

എൻ.എം. വിജയൻ്റെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നല്‍കിയ ഉറപ്പുകളെല്ലാം പാഴ്വാക്കുകളായെന്ന് പത്മജ പറയുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളത്. ഇത് വീട്ടാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിനോടുണ്ടായിരുന്ന വിശ്വാസം പൂർണമായും നഷ്ടമായെന്നും പത്മജ പറഞ്ഞു.

45 ഉദ്യോഗാർഥികള്‍ക്ക് വേണ്ടിയാണ് പട്ടയം പണയം വെച്ചതെന്ന് മരണത്തിന് മുൻപായി എൻ.എം. വിജയൻ എഴുതിയ കത്തില്‍ പറയുന്നുണ്ട്. പട്ടയം വെച്ച സ്ഥലം കോണ്‍ഗ്രസ് എടുത്തു തന്നേ പറ്റൂ. നിലവില്‍ രണ്ടരക്കോടിയുടെ ബാധ്യതയാണ് ഉള്ളത്. സംഭവത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും പത്മജ വ്യക്തമാക്കി.

സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോണ്‍ഗ്രസ് തന്നെ കൊന്നൊടുക്കുകയാണെന്ന് ജോസ് നെല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പത്മജ പറഞ്ഞു. കോണ്‍ഗ്രസ് പാർട്ടിയില്‍ വിശ്വസിക്കുന്നവർ മരിക്കുമ്ബോള്‍, കള്ളൻമാർ വെള്ളയു വെള്ളയും ധരിച്ച്‌ നടക്കുകയാണെന്നും അവർ വിമർശിച്ചു.
അതേസമയം ഇന്ന് രാവിലെയാണ് പുല്‍പ്പള്ളി തങ്കച്ചൻ കള്ളക്കേസില്‍ ആരോപണ വിധേയനായ പഞ്ചായത്തംഗം ജോസ് നെല്ലേട ജീവനൊടുക്കിയത്. വീടിനടുത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കിയത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. ഈ കൂട്ടത്തില്‍ പെടുന്ന ആളായിരുന്നു ജോസ് നെല്ലേടവും.

Facebook Comments Box