മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതൃപ്തിയിൽ കറുപ്പണിഞ്ഞ് ബിനു പുളിക്കക്കണ്ടം .
പാലാ മുൻസിപ്പൽ ചെയർമാൻ എന്ന തന്റെ ചിരകാല സ്വപ്നം കപ്പിനും , ചുണ്ടിനുമിടയിൽ നഷ്ടമായതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിയുമാണെന്നുള്ള ധാരണയിലാണ് ബിനു. സി പി എം നേതാക്കൾ കറുത്ത ഷർട്ടിടുന്നതിന് എതിരാണെന്നറിഞ്ഞിട്ടും ബിനു ഇപ്പോൾ കറുത്ത ഷർട്ടിട്ട് പൊതു പരിപാടികളിൽ പങ്കെടുക്കുന്നത് പിണറായിയോടുള്ള പ്രതിഷേധമാണെന്നാണ് പാലാക്കാർ അടക്കം പറയുന്ന് . ഇക്കാര്യത്തിലുളള ജില്ലാ നേതൃത്വത്തിന്റെ അതൃപ്തി ബിനു പുളിക്കക്കണ്ടത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാൽ രാഷ്ട്രീയ സ്ഥിരതയില്ലാത്ത ബിനുവിനെ ചെയർമാനാക്കുന്നത് പാർട്ടിക്ക് ഗുണകരമാകില്ല എന്ന നേതാക്കൻമാരുടെ തിരിച്ചറിവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണറിയാൻ കഴിഞ്ഞത്. മാണി സി കാപ്പനുമായുള്ള അടുപ്പവും പാലായിലെ CPM നേതാക്കളിൽ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു.
മുൻസിപ്പൽ കൗൺസിലിലെ 17 LDF അംഗങ്ങളിൽ കേരളാ കോൺഗ്രസ്, സി.പി.എം, സി.പി.ഐ പാർട്ടികളിൽപ്പെട്ടി14 പേരും ബിനുവിനെതിരാണെന്നുള്ളതാണ് പാലായിൽ നിന്ന് ലഭിക്കുന്ന വിവരം.
മുൻസിപ്പൽ ഭരണത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് മുന്നണിയെ അസ്ഥിരപ്പെടുത്തി അടുത്ത പാർട്ടി മാറ്റത്തിനുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്നുള്ള ആശങ്കയിലാണ് ജില്ലയിലെ മുന്നണി നേതൃത്വം .
Facebook Comments Box