തിരുവനന്തപുരം: അബുദാബിയില്‍ നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച മലയിന്‍കീഴ് എസ്.എച്ച്.ഒ എ.വി.സൈജുവിനെതിരെ പൊലീസ് കേസെടുത്തു.
യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹി കൂടിയായ സൈജുവിനെതിരെ കേസെടുത്തത്. സൈജുവിനെതിരെ കഴിഞ്ഞ എട്ടിന് റൂറല്‍ എസ്‌പിക്കും 15ന് ഡി.ജി.പിക്കും യുവതി പരാതി നല്‍കിയിരുന്നു. അബുദാബിയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ യുവതി ഒരു കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്.
യുവതിയെ മൊബൈല്‍ നമ്ബര്‍ വാങ്ങി കെണിയില്‍ വീഴ്‌ത്തുകയായിരുന്നു ഉദ്യോഗസ്ഥന്‍. ഇവര്‍ക്ക് ആ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കട മുറികളുണ്ടായിരുന്നു. അത് ചിലര്‍ക്ക് വാടകയ്ക്ക് നല്‍കി. ചില പ്രശ്നങ്ങളെ തുടര്‍ന്ന് അവരോട് ഒഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് വഴങ്ങിയില്ല. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിന് മുമ്ബിലെത്തുന്നത്.
നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കേസെടുത്തതിന് പിന്നാലെ സിഐ അവധിയില്‍ പ്രവേശിച്ചു. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിദേശത്ത് ഡോക്ടറായിരുന്നു പരാതിക്കാരി. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും മക്കളില്ലായിരുന്നു. അങ്ങനെ നാട്ടില്‍ ചികില്‍സയ്ക്കായി എത്തി. പിന്നീട് ഭര്‍ത്താവ് മടങ്ങുകയും ചെയ്തു. ഇതിനിടെയാണ് വില്ലനായി പൊലീസുകാരന്‍ എത്തുന്നത്.പ്രശ്നം പരിഹരിച്ച ശേഷം ട്രീറ്റ് വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ചികില്‍സയുമായി ബന്ധപ്പെട്ട സര്‍ജറിക്ക് ശേഷം യുവതിയെ വീട്ടിലാക്കി ഭര്‍ത്താവ് വിദേശത്തേക്ക് മടങ്ങിയിരുന്നു. ഈ സമയത്താണ് സിഐ വീട്ടിലെത്തിയത്.
2019 ഒക്ടോബറിലായിരുന്നു ആദ്യ പീഡനം. ട്രീറ്റിന് എന്നു പറഞ്ഞു വന്ന ശേഷം വൈകാരിക സംഭാഷണത്തിലൂടെ യുവതിയെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സര്‍ജറി കഴിഞ്ഞുള്ള ശാരീരിക പ്രശ്നങ്ങള്‍ പറഞ്ഞിട്ടും കേട്ടില്ല. ബലപ്രയോഗത്തിലൂടെയായിരുന്നു ആദ്യ പീഡനം. പിന്നീട് പലവട്ടം അത് തുടര്‍ന്നു. ഭാര്യയുമായി പിണക്കത്തിലാണെന്നും ഭാര്യയുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്തു പീഡനം തുടര്‍ന്നു. സിഐയുടെ ഇടപെടലില്‍ നീതി കിട്ടിയില്ലേ എന്ന് ചോദിച്ച് തന്നെ സിഐ കീഴ്പ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി.
ഇതോടെ, കുടുംബവും തകര്‍ന്നു. ഒറ്റപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനത്തില്‍ വീണ്ടും വീണ്ടും ചതിച്ചു. പണവും തട്ടിയെടുത്തെന്ന് ആരോപണമുണ്ട്. ഇത്ര ഗൗരവമുള്ള ആരോപണത്തിന് തെളിവുമുണ്ട്. പക്ഷേ, പൊലീസ് അന്വേഷിക്കാന്‍ തയ്യാറല്ല. റൂറല്‍ എസ് പിയെ പോലും പരാതിക്കാരിയെ കാണാന്‍ സമ്മതിച്ചില്ല. ഡിജിപിയെ കാണുന്നതില്‍ നിന്നും ഇവരെ പൊലീസ് വിലക്കിയതായാണ് ആരോപണം.സിപിഎം അനുകൂല സംഘടനയാണ് പൊലീസ് അസോസിയേഷനെ നയിക്കുന്നത്. അതിലെ പ്രധാനിയാണ് ഈ ഉദ്യോഗസ്ഥന്‍. അതുകൊണ്ടാണ് കേസെടുക്കാന്‍ എല്ലാവര്‍ക്കും മടിയെന്നും സൂചനകളുണ്ട്.
ഡിജിപി അടക്കമുള്ളവരെ പരാതിക്കാരിയെ കാണാന്‍ പോലും അനുവദിക്കാതെ പരാതിക്കാരിയെ തടയുന്നുവെന്ന പരാതിയും ഉണ്ട്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹി കൂടിയാണ് ഇയാള്‍. പരാതിക്ക് ആധാരമായ അതേ സ്റ്റേഷനില്‍ എസ് ഐയായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. സിഐയായും അവിടെ തന്നെ തുടരുന്നു. ഇതിന് പിന്നില്‍ വലിയ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും ആക്ഷേപമുണ്ട്. സിഐയുടെ ഇടപെടല്‍ കാരണം കുടുംബ ബന്ധം തകര്‍ന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും പരാതിയില്‍ പറയുന്നു. കൊല്ലത്തെ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചതും നോമിനിയായി സിഐയെ ആക്കിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരാതിയില്‍ പറയുന്നുണ്ട്.
ഇതിനിടെ, ഇയാളുടെ ഭാര്യ ഭീഷണിയുമായെത്തി. പല ഫോണില്‍ നിന്ന് വാട്സാപ്പ് ഓഡിയോ പോലും അയച്ചെന്നും യുവതി പറയുന്നു. ഈ വര്‍ഷം ശബരിമല ഡ്യൂട്ടി കഴിഞ്ഞും യുവതിയുടെ വീട്ടില്‍ സിഐ എത്തി. എന്നാല്‍ യുവതി വഴങ്ങിയില്ല. 28ന് വീണ്ടുമെത്തി ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് താന്‍ ആശുപത്രിയിലായി.
2011മുതല്‍ 2018വരെ അബുദാബിയില്‍ ഡെന്റിസ്റ്റായിരുന്ന വനിതാഡോക്ടര്‍ മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ മരിച്ച തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചെന്നും സിഐ ചതിച്ചതായും ഡോക്ടറുടെ പരാതിയിലുണ്ട്. സംഭവത്തില്‍ തനിക്ക് ജീവന് ഭീഷണിയുള്ളതായും സിഐക്ക് ക്രിമിനലുകളുമായി ബന്ധമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.