Thu. Apr 25th, 2024

ആര്യന്‍ ഖാന്‍ നിരപരാധിയെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യുറോ

By admin May 27, 2022 #news
Keralanewz.com

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. മുംബൈ ആഢംബര കപ്പല്‍ മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ നിരപരാധിയെന്ന് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യുറോ ക്ലീന്‍ ചിറ്റ് നല്‍കിയത് കേസില്‍ നിര്‍ണായക വഴിത്തിരിവായി .ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് പുറകെയാണ് ആര്യന്‍ കുറ്റക്കാരനല്ലെന്ന എന്‍ സി ബിയുടെ കണ്ടെത്തല്‍ താര കുടുംബത്തിന് ആശ്വാസം നല്‍കുന്നത്.

ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഗൂഢാലോചന നടത്തിയതായി തെളിവുകളില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞത് . തുടര്‍ന്നാണ് ഹൈക്കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചതും 27 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 30 ന് ജയില്‍ മോചിതനാകുന്നതും നിബന്ധനകളുടെ ഭാഗമായി എല്ലാ ആഴ്ചയിലും എന്‍ സി ബി മുംബൈ ഓഫീസില്‍ ഹാജരാകുന്നത് പിന്നീട് താര പുത്രന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും മുംബൈ വിട്ട് പുറത്ത് പോകുവാനോ മാധ്യമങ്ങളോട് സംസാരിക്കുവാനോ, പൊതു ചടങ്ങുകളില്‍ പങ്കെടുക്കാനോ അനുമതി ഉണ്ടായിരുന്നില്ല.

എന്തായാലും ആര്യന്‍ ഖാന് വലിയ ആശ്വാസത്തിന് വക നല്‍കുന്നതാണ് ഈ വാര്‍ത്ത. ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ 27 ദിവസമാണ് ആര്യന്‍ ഖാനും കൂട്ടുകാരും ജയില്‍വാസം അനുഭവിച്ചത്.കപ്പലില്‍ ലഹരിമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെയ്ക്ക് വലിയ തിരിച്ചടിയാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്. സമീര്‍ വാങ്കഡെ റെയ്ഡ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നും പണം തട്ടിയെടുക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണെന്നും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന ദേശീയ ശ്രദ്ധ നേടിയ കേസിനാണ്പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അന്ന് മന്ത്രി നവാബ് മാലിക്കിന്റെ ആരോപണത്തെത്തുടര്‍ന്നാണ് സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത് .

ആര്യന്‍ ഖാന്‍ കേസിലെ ‘വിവാദ’ സാക്ഷി, പ്രഭാകര്‍ സെയില്‍ മരണപ്പെട്ടതും ദുരൂഹത ഉയര്‍ത്തിയിരുന്നു . ആര്യന്‍ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് പ്രഭാകര്‍ ആണ്. ആര്യന്‍ഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയായിരുന്നുവെന്നും 8 കോടിയാണ് ഇത്തരത്തില്‍ സമീര്‍ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം.ആര്യന്‍ ഖാനില്‍ നിന്ന് റൈഡ് നടത്തിയ അന്വേഷണ സംഘത്തിന് ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നില്ല. റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ലെന്നതും അന്വേഷത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്തിരുന്നു . മൊബൈല്‍ ഫോണ്‍ ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനില്‍ക്കില്ലെന്നും ഡല്‍ഹിയില്‍ നിന്നെത്തിയ നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ കണ്ടെത്തിയിരുന്നു

Facebook Comments Box

By admin

Related Post