കോട്ടയം: ഹോട്ടൽ മുറിയിൽ എത്തിച്ച പെൺകുട്ടി, സഹകരിക്കാതെ വന്നതോടെ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ സിബി ജി. ജോണിനെ (38)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബ്ലേഡ് മാഫിയ തലവനും, ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധവുമുള്ള സിബിയെ തൊടാൻ പൊലീസിനു പോലും പേടിയായിയിരുന്നു. പൊലീസുമായും അടുത്ത ബന്ധമുള്ള സിബിയെ പെൺകുട്ടി കുടുക്കിയത് തന്ത്രപരമായാണ്.
കടുത്തുരുത്തിയിൽ വാടകയ്ക്കു താമസിക്കുന്ന യുവതിയാണ് പരാതിക്കാരി. ഫെയ്‌സ്ബുക്കിലൂടെയാണ് സിബി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഡയാലിസിസ് ടെക്‌നീഷ്യയായ പെൺകുട്ടിയുമായി ഫെയ്സ് ബുക്കു വഴിയാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്താണെന്നാണ് എന്ന ബന്ധത്തിന്റെ പേരിലാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലായത്. തുടർന്നു, വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
വിവാഹം ചെയ്യണമെന്ന് പെൺകുട്ടിയും വീട്ടുകാരും പറഞ്ഞപ്പോഴാണ്, ഇയാൾ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും, കാപ്പ ലിസ്റ്റിൽ ഉള്ളയാളുമാണെന്ന് അറിയുന്നത്. തുടർന്നു ബുധനാഴ്ച ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകുകയായിരുന്നു. തുടർന്നു എസ് ഐ .കെ .ദീപകും പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Facebook Comments Box