പത്തനംതിട്ട : സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തെഴുതി വെച്ച് വീട്ടിൽ നിന്നും ഇറങ്ങിയ സിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിര (20) ആണ് മരിച്ചത്. പത്തനംതിട്ട പ്രമാടം പാറക്കടവ് പാലത്തിൽ നിന്നാണ് വിദ്യാർത്ഥിനി ചാടി ആത്മഹത്യ ചെയ്തത്. അച്ചൻകോവിലാറ്റിലെ ആഴൂർ വേലൻകടവിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
വെള്ളിയാഴ്ച്ച രാവിലെ നാല് മണി മുതലാണ് ആതിരയെ കാണാതായത്.വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങിയ വിദ്യാർത്ഥിനി ആഭരണങ്ങൾ വീട്ടിൽ ഊരി വെച്ചിരുന്നു.മൊബൈൽ ഫോണും കൊണ്ടുപോയില്ല.
താൻ സ്ഥലം വിട്ടു പോകുകയാണെന്നും സ്കൂട്ടർ പാലക്കടവ് പാലത്തിൽ ഉണ്ടാകുമെന്നുമാണ് കത്തിൽ ഉണ്ടായിരുന്നത്.
Facebook Comments Box