Tue. Apr 16th, 2024

ഏറ്റുമാനൂരിൽ യുവാവിനെ കുത്തിക്കൊന്നു : തൊടുപുഴ പന്നിമറ്റം സ്വദേശി പിടിയിൽ

By admin Jul 19, 2021 #news
Keralanewz.com

തൊടുപുഴ : ഏറ്റുമാനൂരിൽ യുവാവിനെ കുത്തിക്കൊന്നു.ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപം വച്ച് യുവാവിനെ കുത്തിക്കൊന്ന പ്രതിയെ തൊടുപുഴ നിന്നും പിടിയിലായി.ഏറ്റുമാനൂർ മഹാദേവക്ഷേത്ര മുറ്റത്ത് അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുമ്മനം സ്വദേശിയായ ഹരീന്ദ്രൻ (ഹരി 65) കൊല്ലപ്പെട്ട കേസിലാണ് പ്രതി പിടിയിലായത്. ബുധനാഴ്ച വൈകുന്നേരത്തോടെ കുത്തേറ്റ ഹരി, മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ശനിയാഴ്ചയാണ് മരിച്ചത്. കേസിലെ പ്രതിയായ ഇടുക്കി പന്നിമറ്റം ഇളംദേശം വെള്ളിയാനിമറ്റം കാഞ്ഞിരംകുഴി വീട്ടിൽ ഗീരീഷ് കെ.എസ് (40) നെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.രണ്ട് ദിവസം മുൻപായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്ര മൈതാനത്തിന് സമീപമുള്ള കം ഫേർട്ട് സ്റ്റേഷനു മുൻപിൽ വെച്ച് പ്രതിയും ഹരിയും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ആശാരി പണിക്കാരനായ പ്രതി വർഷങ്ങളായി വീട് വിട്ട് നടക്കുകയായിരുന്നു.

കുമ്മനം സ്വദേശി ആണെങ്കിലും ഏറ്റുമാനൂർ ക്ഷേത്രപരിസരം കേന്ദ്രീകരിച്ചാണ് ഹരി ജീവിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ വയറിൽ മാരകമായി കുത്തേറ്റ ഹരി ബോധരഹിതനായി വീണു. രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹരിയെ കണ്ട് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.ഏറ്റുമാനൂർ എസ്.ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് ഹരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിക്കായി അന്നു തന്നെ അന്വേഷണവും ആരംഭിച്ചിരുന്നു. ശനിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഹരി മരിച്ചു. ഇടുക്കിയിലെത്തിയ പൊലീസ് സംഘം പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. തുടർന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രേഡ് എസ്.ഐ സജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ സാബു പി.ജെ, സാബു മാത്യു ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook Comments Box

By admin

Related Post