Mon. Apr 29th, 2024

സിനിമപോലെ വഹീദയുടെ ജീവിതവും

By admin Sep 27, 2023
Keralanewz.com

മുംബൈ: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ വഹീദ റഹ്മാന്റെ ജീവിതവും സിനിമക്കഥപോലെ അപ്രതീക്ഷിത സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു.
ഡോക്ടറാകാൻ മോഹിച്ച വഹീദയാണ് സിനിമയിലേക്ക് വഴിമാറിനടന്നത്. പിതാവിന്റെ മരണവും മാതാവിന്റെ രോഗവുമാണ് അവരെ പഠനം പാതിവഴി നിര്‍ത്താൻ പ്രേരിപ്പിച്ചത്. ഭരതനാട്യം അഭ്യസിച്ച വഹീദക്ക് അതുതന്നെയായിരുന്നു ആശ്രയം. നര്‍ത്തകി എന്ന നിലയില്‍ തെലുഗു, തമിഴ് സിനിമകളില്‍ അവസരം കിട്ടി.

എന്നാല്‍, വെള്ളിത്തിരയിലെ വെള്ളിനക്ഷത്രമായി മാറുന്നതിന് പിന്നിലെ ട്വിസ്റ്റ് ഗുരു ദത്തും ഹൈദരാബാദില്‍നിന്ന് മദ്രാസിലേക്കുള്ള അദ്ദേഹത്തിന്റെ വഴിമുടക്കിയ കാളയുമാണ്. കാള കാറ് കേടുവരുത്തിയതോടെ ഗുരു ദത്തിന് ഹൈദരാബാദില്‍തന്നെ തങ്ങേണ്ടിവന്നു. വിതരണക്കാരുടെ ഓഫിസില്‍ ഇരിക്കുമ്ബോഴാണ് എതിര്‍ ദിശയില്‍ കാറില്‍ വന്നിറങ്ങി കെട്ടിടത്തിലേക്ക് കയറിപ്പോകുന്ന പെണ്‍കുട്ടിയെ ഗുരുദത്തിന്റെ കണ്ണുകളില്‍ പതിഞ്ഞത്.

അത് വഹീദയാണെന്നും റൊജുലു മറായി എന്ന തെലുഗു സിനിമയിലെ നര്‍ത്തകിയാണെന്നും അവിടെയുള്ളവര്‍ പറഞ്ഞു. പിന്നെ അവളെ കാണണമെന്നായി. കുറഞ്ഞ വാക്കുകളിലെ സംസാരത്തോടെ വഹീദയുമായുള്ള കൂടിക്കാഴ്ച അവസാനിക്കുകയും ചെയ്തു. പിന്നീട് മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് താൻ നിര്‍മിച്ച ഹിന്ദിചിത്രം സി.ഐ.ഡി(1956)യിലേക്ക് വഹീദയെ ക്ഷണിക്കുന്നത്.

പിന്നീട് ഗുരു ദത്ത് സിനിമകളായ ‘പ്യാസ’, 12 ഒ’ ക്ലോക്ക്, കാഗസ് കെ ഫൂല്‍, ചൗദ്വിൻ കാ ചാന്ദ്, സാഹിബ് ബീബി ഔര്‍ ഗുലാം എന്നീ ചിത്രങ്ങളിലൂടെ വഹീദ ജൈത്രയാത്ര തുടര്‍ന്നു. സാഹിബ് ബീബി ഔര്‍ ഗുലാം ആണ് ഗുരുദത്തിനൊപ്പമുള്ള അവസാന സിനിമ.

താരപ്രഭയിലേക്ക് ഉയര്‍ത്തിയത് ഗുരുദത്താണെങ്കിലും മികവുറ്റ നടിയായി വഹീദ സ്വയം രൂപപ്പെടുകയായിരുന്നുവെന്നാണ് അന്നത്തെ സിനിമ നിരീക്ഷകരുടെ വിലയിരുത്തല്‍. സത്യജിത് റായിയുടെ സിനിമകളിലും സുനില്‍ ദത്ത്, നിരുപ റോയ്, ദിലിപ് കുമാര്‍, രാജ് കപൂര്‍, രാജേഷ് ഖന്ന എന്നിവരുടെ നായികയായും അവര്‍ വേഷമിട്ടു. 70കളില്‍ അമ്മവേഷങ്ങളിലും വഹീദ തിളങ്ങി.

Facebook Comments Box

By admin

Related Post