സിപിഎം വെള്ളം വച്ച് കാത്തിരിക്കുന്നത് വെറുതെ; ആര്യാടൻ വിഷയത്തില്‍ 8ന് വീണ്ടും യോഗം – തിരുവഞ്ചൂര്‍
ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി വിവാദത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ.
അച്ചടക്ക സമിതി ഈ മാസം എട്ടിന് വീണ്ടും ചേര്‍ന്ന് മലപ്പുറത്തെ കൂടുതല്‍ നേതാക്കളെ കേള്‍ക്കും.
ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്ത് തന്നു. അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ച് ആളുകളെ കൂടി കേള്‍ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റിന്റെയും അദ്ദേഹത്തോടൊപ്പമുള്ള ആളുകളുടെയും ഭാഗവും
റാലിയില്‍ പങ്കെടുത്തവരുടെ ഭാഗവും കേള്‍ക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സിപിഎം ആര്യാടൻ ഷൗക്കത്തിനായി വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഎം
അടുത്ത കാലത്ത് തൊട്ടതെല്ലാം കുഴപ്പത്തില്‍ ചാടുന്ന സ്ഥിതിയാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും ആരെയും ഉന്നംവച്ച് സിപിഎം ഒരു കളിക്കും പോകണ്ട. നാശത്തിലേ കലാശിക്കൂ. മനോഹരമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സിപിഎം ശ്രമം. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങള്‍. സിപിഎം വളരെ കഷ്ടപ്പെട്ട് ക്ഷണിച്ചുകൊണ്ടുപോയ കെവി തോമസിന്റെ അവസ്ഥയെന്താണെന്നും അദ്ദേഹം ചോദിച്ചു.