കോട്ടയം : രണ്ടാംഘട്ട പ്രചാരണത്തിലും ബഹുദൂരം മുന്നിലെത്തി എൽഡിഎഫ്. ഗൃഹസന്ദർശനങ്ങളും കുടുംബയോഗങ്ങളുമായി പ്രചാരണം ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. സ്ഥാനാർത്ഥി തോമസ് ചാഴികാടനാകട്ടെ പരമാവധി വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലാണ്.
ഇന്ന് രാവിലെ കോട്ടയത്ത് തുടങ്ങിയ സൗഹൃദ സന്ദർശനം കടുത്തുരുത്തി വരെ നീണ്ടു. ഉച്ചയ്ക്ക് കുറവിലങ്ങാട് കോഴ കുരിശുപള്ളിയിലെത്തി വി. യൗസേപ്പ് പിതാവിന്റെ മരണതിരുന്നാളിന്റെ ഭാഗമായ ഊട്ടു നേർച്ചയിൽ പങ്കാളിയായി. വിശ്വാസികൾക്ക് ഒപ്പം നേർച്ച വിളമ്പാനും സ്ഥാനാർത്ഥി കൂടി.
ഉച്ചകഴിഞ്ഞ് കോട്ടയത്ത് വിവിധ സ്വകാര്യ ചടങ്ങുകളിലും തോമസ് ചാഴികാടൻ പങ്കെടുത്തു. വൈകുന്നേരം ദേവലോകത്ത് നടന്ന കൂടുംബയോഗത്തിലും സ്ഥാനാർത്ഥി എത്തി. വലിയ സ്വീകരണമാണ് കുടുംബ യോഗത്തിൽ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഇന്നും കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുക്കും.