കോഴിക്കോട്: വിരമിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ കേരള ബാങ്കിലെ വിവിധ അക്കൗണ്ടുകളില്‍നിന്ന് ജീവനക്കാരി 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കെന്ന് സൂചന.
കോഴിക്കോട്ടെ പ്രധാന ശാഖയിലാണ് വന്‍ തട്ടിപ്പുനടന്നത്. സീനിയര്‍ അക്കൗണ്ടന്റ് പി.ടി. ഉഷാദേവിയാണ് ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്ന സ്ഥിരനിക്ഷേപങ്ങളും ദീര്‍ഘകാലമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണ് ഇവര്‍ മാറ്റിയതെന്നാണ് വിവരം.
സംഭവം ശ്രദ്ധയില്പെട്ടതോെട ഇവരെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. തട്ടിപ്പിന് കൂട്ടുനിന്നതടക്കം സംശയിക്കുന്ന അഞ്ചുപേരെ മറ്റു ശാഖകളിലേക്ക് സ്ഥലം മാറ്റി. വരുന്ന മേയില്‍ സര്‍വിസില്‍നിന്ന് വിരമിക്കാനിരിക്കയാണ് ഉഷാദേവി. ഇവര്‍ മുമ്ബ് ജോലി ചെയ്ത ശാഖകളിലും സമാന തട്ടിപ്പ് സംശയിക്കുന്നതിനാല്‍ തൊട്ടുമുമ്ബ് ജോലി ചെയ്ത മാവൂര്‍ റോഡ് ശാഖയിലേക്കടക്കം ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചു. ഏറെക്കാലമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളിലെ പണമാണ് തട്ടിയത് എന്നതിനാല്‍ ഇത്തരത്തിലുള്ള മുഴുവന്‍ അക്കൗണ്ടുകളും പരിശോധിക്കാനാണ് ബാങ്കിെന്റ തീരുമാനം.
അതേസമയം, ബാങ്കിെന്റ വിശ്വാസ്യതയെ ബാധിക്കുെമന്നതിനാല് സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. വന്‍ സാമ്ബത്തിക തട്ടിപ്പായിട്ടുപോലും ബാങ്ക് അധികൃതര്‍ ഇതുവെര പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
പരാതി നല്‍കേണ്ടത് എച്ച്.ആര് വിഭാഗമാെണന്നും പരാതി നല്‍കിയോ എന്നറിയില്ലെന്നും ബാങ്ക് സീനിയര്‍ മാനേജര്‍ ബൈജു പറഞ്ഞു. അതിനിടെ, ബാങ്ക് ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സര്‍വിസ് സംഘടനയിലെ അംഗമാണ് തട്ടിപ്പുനടത്തിയ സ്ത്രീ എന്നതിനാലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാത്തത് എന്നും ആക്ഷേപമുണ്ട്.
സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപങ്ങളില്‍ നല്‍കേണ്ടിയിരുന്ന പലിശ ഇനത്തിലെ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപയും മാറ്റിയിട്ടുണ്ടെന്നാണ് വിവരം.
ഇതോെടയാണ് മറ്റുപല ജീവനക്കാരും സംശയനിഴലിലായത്. ബാങ്കിെന്റ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വെളിവായത്. മറ്റു ജീവനക്കാരുടെ കമ്ബ്യൂട്ടര്‍ ലോഗിനും പാസ്വേര്ഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സീറ്റില്‍ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കമ്ബ്യൂട്ടറില്‍ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവെന്നാണ് മറ്റുജീവനക്കാര്‍ ബാങ്ക് അധികൃതര്‍ക്ക് നല്കിയ വിശദീകരണം.