പെൺകുട്ടികളെ ലഹരി നൽകി പീഡിപ്പിച്ചു എന്ന കേസിൽ തന്നെ കുടുക്കിയതാനെന്നു അഞ്ജലി റീമ ദേവ്.വട്ടി പലിശയ്ക്ക് പണം നൽകുന്ന സ്ത്രീയും കൂട്ടാളിയും ആണ് തന്നെ കുടുക്കാൻ നോക്കിയത് എന്ന് ഇവർ പറയുന്നു.
തനിക്കെതിരെ പുറത്തുവന്ന ആരോപണങ്ങളെല്ലാം വ്യാജമാണ് എന്ന് സോഷ്യൽ മീഡിയ വഴി അഞ്ജലി അറിയിച്ചു .അഞ്ജലി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്
ബിസിനസ് തകർന്ന് സമയത്ത് വീടിന്റെ ആധാരം പണയം വെച്ച് ഈ സ്ത്രീയുടെ പക്കൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ട്.എന്നാൽ ഈ സ്ത്രീയുടെയും കൂട്ടാളിയുടെ ഇനിയും പല കാര്യങ്ങളും പുറത്തുവരാതിരിക്കാൻ തന്റെ ജീവിതം വെച്ചാണ് കളിച്ചത്
മയക്കു മരുന്ന് കച്ചവടം, ഹണി ട്രാപ്പ്, കള്ളപ്പണം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ ആണ് തനിക്ക് നേരെ ഉള്ളത്.എന്നാൽ ഇത്തരം കാര്യങ്ങളിലെല്ലാം പങ്കുള്ളത് ഈ സ്ത്രീക്കാണ്.ആകാര്യങ്ങൾ തുറന്നു പറയും എന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാണ് എനിക്ക് എതിരെ ആരോപണങ്ങൾ ഉയർത്തുന്നത്
അവർ പണംകൊടുത്ത് പലരെയും കൊണ്ട് കേസ് രജിസ്റ്റർ ചെയ്യിപ്പിക്കാൻ ഉള്ള ശ്രമം പോലും നടത്തുന്നുണ്ട്.ചെയ്യാത്ത കുറ്റത്തിന് ആരോപണം ഉയരുമ്പോഴും ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കുന്നത് താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ വേണ്ടിയാണ് എന്ന് അഞ്ജലി അവകാശപ്പെട്ടു
തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു.ചെയ്യാത്ത തെറ്റാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നത്.ജീവിതത്തിൽ തോറ്റു കൊടുത്തിട്ട് കാര്യമില്ല. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഫേസ്ബുക്ക് വഴി അഞ്ജലി അറിയിച്ചു
കോഴിക്കോട് സ്വദേശികളായ അമ്മയെയും മകളെയും കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടലുടമ റോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.മോഡലുകളുടെ അപകട മരണത്തിന് ഏതാനും ആഴ്ചകൾക്കു മുമ്പ് ആയിരുന്നു പീഡനം നടന്നത് എന്നാണ് പരാതി
പീഡനദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർത്ത് മൊബൈലിൽ പകർത്തി. പോലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തി എന്ന് പെൺകുട്ടി പരാതിയിൽ പറയുന്നുണ്ട്.പെൺകുട്ടിയുടെയും അമ്മയുടെയും പരാതിക്കെതിരെയാണ് അഞ്ജലി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്