Fri. Apr 26th, 2024

‘നീയും നിന്റെ ഉമ്മയും വേശ്യകളാണ്’; പോക്‌സോ കേസ് ഇരയെ കേട്ടാലറയ്‌ക്കുന്ന ഭാഷയില്‍ അധിക്ഷേപിച്ച്‌ സിഐ

By admin Mar 4, 2022 #pocso.police
Keralanewz.com

കോഴിക്കോട്: ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കുടുംബത്തെയും അധിക്ഷേപിച്ച്‌ സി.ഐ.

പൊലീസ് ഉദ്യോഗസ്ഥന്റെ അധിക്ഷേപവും മാനസിക പീഡനവും സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌ത വിവരം സൂചിപ്പിച്ച്‌ ദിശ പ്രവര്‍ത്തകന്‍ ദിനു വെയില്‍ കുറിച്ച ഫേസ്‌ബുക്ക് പോസ്‌റ്റിലാണ് കുട്ടിയും കുടുംബവും നിയമം സംരക്ഷിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നുതന്നെ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നത്.

ബന്ധുക്കളടക്കമുള‌ളവരില്‍ നിന്നും പീ‌ഡനത്തിനിരയായ പെണ്‍കുട്ടിയോടും ഉമ്മയോടും നിലവില്‍ മഞ്ചേരി സ്‌റ്റേഷന്‍ സി.ഐയായ അലവി.സി എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ വച്ചും, തെളിവെടുപ്പിനായി കൊണ്ടുപോയപ്പോഴും അധിക്ഷേപങ്ങള്‍ തുടര്‍ന്നു. നീയും നിന്റെ ഉമ്മയും വേശ്യകളാണ്, എല്ലാവര്‍ക്കും നിന്നുകൊടുക്കുമ്ബോള്‍ ആലോചിക്കണമായിരുന്നു എന്നെല്ലാം പറഞ്ഞു. സഹിക്കാനാവാതെ കുട്ടി കരഞ്ഞപ്പോള്‍ കള‌ളക്കണ്ണീരൊന്നും ചിലവാകില്ല എന്ന് അക്രോശിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. സംഭവം നടക്കുന്ന സമയം ഫറോക്ക് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്നു ഇയാള്‍. ഇപ്പോഴും ഈ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തുടരുകയാണ്.

ദിനു വെയിലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂര്‍ണരൂപം ചുവടെ:

എനിയ്ക്ക് ഇതെഴുതുമ്ബോള്‍ പോലും വല്ലാണ്ട് നീറുന്നുണ്ട്. പോക്‌സോ വി്ര്രകിമായിരുന്ന, കയറില്‍ തൂങ്ങി ജീവനൊടുക്കിയ സ്വന്തം മകളെ കൊണ്ടുപോകാന്‍ ഒരു വണ്ടി പോലും കിട്ടാതെ, ഒരു ബൈക്കില്‍ അവളുടെ തൂങ്ങിയ ശരീരത്തെ രണ്ട് പേര്‍ക്കിടയില്‍ വെച്ച്‌, ആശുപത്രിയിലേയ്ക്ക് ഓടേണ്ടി വന്ന ഒരുമ്മയുടെ കണ്ണീരിന് നീതിയില്ലെങ്കില്‍ നമ്മള്‍ എന്ത് നീതിയേയും ന്യായത്തേയും കുറിച്ചാണ് ഈ നാട്ടില്‍ സംസാരിക്കുന്നത്?
‘എന്റെ കുഞ്ഞ് മരിച്ചിട്ട് പോലും നാട്ടുക്കാര്‍ ഓളെ കുറിച്ച്‌ അനാവശ്യം പറയുകയാണല്ലോ, മയ്യത്തായിട്ടും എന്റെ കുട്ടിയ്ക്ക് സമാധാനത്തോടെ ഇരിക്കാന്‍ പറ്റൂലാലോ ‘ എന്നാണ് ആ ഉമ്മച്ചി കഴിഞ്ഞ ദിവസം കൂടി ഞങ്ങളോട് കരഞ്ഞ് പറഞ്ഞത് . ഈ അവസ്ഥയില്‍ ആ പെണ്‍കുഞ്ഞ് നരകിച്ച്‌ മരിച്ചതില്‍ , ഇപ്പോഴും ആ കുടുംബം ഒറ്റപ്പെടുന്നതില്‍ സി ഐ അലവി എന്ന പോലീസ് ഉദ്യോസ്ഥനും കൂടി കൃത്യമായ പങ്കുണ്ട്.
‘നീയും നിന്റെ ഉമ്മയും വേശ്യകളാണ് ‘
‘നിന്നെ നിന്റെ ഉമ്മയുടെ പൂ&&#യ്ക്ക് കയറ്റി തിരിച്ച്‌ അയക്കാന്‍ എനിക്കറിയാം’
‘ ഒരാളാണ് പീഡിപ്പിച്ചതെങ്കില്‍ പോട്ടേന്ന് കരുതാം, ഇതിപ്പോ എത്ര പേരാ പീഡിപ്പിച്ചത്. അതൊക്കെ നീ നിന്നു കൊടുത്തിട്ടാണ്.’
‘നിന്നെയൊക്കെ എയറോപ്ലയിന്‍ വിളിച്ച്‌ ആനയിക്കേണ്ടി വരും’
‘നീ എല്ലാവര്‍ക്കും നിന്നു കൊടുക്കുമ്ബോള്‍ ആലോചിക്കണമായിരുന്നു’
സ്വന്തം ബന്ധുകളില്‍ നിന്ന് പോലും ലൈംഗിക അതിക്രമം നേരിട്ട ഒരു പെണ്‍കുട്ടിയോട് അന്നത്തെ ഫറോക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ അലവി സി പറഞ്ഞതാണിതെല്ലാം. അതിക്രൂരമായ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അതിലും ക്രൂരമായ് അധിക്ഷേപിക്കുക, മാനസികമായ് പീഡിപ്പിക്കുക , എന്നിട്ട് സുഖമായി അദ്ദേഹം ഇപ്പോഴും മഞ്ചേരി പോലീസ് സ്റ്റേഷനില്‍ ജോലിയില്‍ തുടരുകയാണ്.
മഹസ്സര്‍ തയ്യാറാക്കാനായ് ആക്രമിക്കപ്പെട്ട ഇടങ്ങളില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കൊണ്ടുപോകുമ്ബോള്‍ യൂണിഫോമില്‍ വരിക, അവള്‍ക്ക് നേരെ ഉറക്കെ അലറുക, വേശ്യയെന്ന് വിളിക്കുക, അവളും ഉമ്മയും ഇതു കേട്ട് കരയുമ്ബോള്‍ ‘കള്ള കണ്ണീര് ചിലവാവൂല്ല ‘ എന്ന് പറഞ്ഞ് അപമാനിക്കുക, അയല്‍ വീടുകളില്‍ പോയി ഉമ്മയും മോളും പിഴച്ചവരാണെന്ന് പറഞ്ഞു പരത്തുക, പള്ളി കമ്മറ്റിയില്‍ നിന്ന് പോലും നിന്നെ പുറത്താക്കാന്‍ തനിയ്ക്ക് കഴിയുമെന്ന് ആക്രോശിക്കുക. ‘ഉമ്മച്ചിയെ ജയില്‍ കേറ്റുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി’യെന്ന് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അനിയന്‍ ഓര്‍ത്ത് പറയുന്നു.ആ സ്റ്റേഷനിലെ മറ്റനേകം ഉദ്യോഗസ്ഥരും, കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും, തേഞ്ഞിപ്പാലം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും വളരെ മാന്യമായാണ് കുട്ടിയോടും കുടുംബത്തോടും ഒപ്പം നിന്നത്. എന്നാല്‍ നാട് മുഴുവന്‍ ഉമ്മയേയും കുട്ടിയേയും വെറുത്തത് അവരെ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥനായ അലവി സിയുടെ നാവിനാല്‍ തന്നെയാണ്
ഏപ്രില്‍ 2021 ല്‍ ഈ പെണ്‍കുട്ടി ആദ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എഴുതിയ കുറിപ്പില്‍ നാട്ടില്‍ സി ഐ കാരണം ഇറങ്ങി നടക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം വേശ്യ എന്ന് വിളിച്ചതു കൊണ്ടാണ് മരിക്കാന്‍ ശ്രമിക്കുന്നതെന്ന് എഴുതി വെച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം അന്ന് കൃത്യമായി പ്രസ്തുത ഉദ്ദ്യോഗസ്ഥനെതിരെ പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അയാള്‍ നടത്തിയ അനീതി സംരക്ഷിക്കപ്പെട്ടു.
ഇപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത് മരണപ്പെട്ടത് സംബന്ധിച്ച്‌ അന്വേഷണം നടന്നുവരികയാണ്. കൃത്യമായ കാരണം അന്വേഷണത്തില്‍ തെളിയേണ്ടതാണ്. എങ്കിലും അവളെ മാനസികമായ് ആദ്യ ഘട്ടത്തില്‍ ദ്രോഹിച്ച ഉദ്യോഗസ്ഥന്‍ നിലവില്‍ യാതൊരു നടപടിയുമില്ലാതെ സര്‍വ്വീസില്‍ സസുഖം വാഴുകയാണ്
കഴിഞ്ഞ ഒരു മാസത്തോളമായ് ഞങ്ങള്‍ ഉമ്മയോട് സംസാരിക്കുന്നു. വിവരങ്ങള്‍ ശേഖരിയ്ക്കുന്നു.2022022.ന് ഉമ്മയ്‌ക്കൊപ്പം ഞാനടക്കമുള്ള ദിശ പ്രവര്‍ത്തകര്‍ ഫറൂക്ക് പോലീസ് സ്റ്റേഷനില്‍ എത്തി പ്രസ്തുത പോലീസ് ഉദ്ദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിട്ട് പതിനൊന്ന് ദിവസമാകുന്നു , ഉന്നത അധികാരികള്‍ക്ക് കൈമാറിയ പരാതിയില്‍ ഇന്നേ വരെ കേസെടുത്തിട്ടില്ല, ഇത്ര കാലമായിട്ടും യാതൊരു വകുപ്പ് തല നടപടിയുമുണ്ടായിട്ടില്ല.
സാറുമാരേ,
നമ്മള്‍ ആരെയാണ്, എന്തിന് വേണ്ടിയാണ് അനീതി നടത്തിയ ഒരു ഉദ്ദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്.
ജീവനറ്റ് , മണ്ണടിഞ്ഞ ഒരു കുഞ്ഞിനോട് നമ്മള്‍ക്ക് ചെയ്യാനായ് എന്തെങ്കിലും ഉത്തരവാദിത്തം ബാക്കിയുണ്ടെങ്കില്‍ അവള്‍ ജീവിച്ചിരിക്കുമ്ബോള്‍ ചൂണ്ടികാണിച്ച ആ ഉദ്ദ്യേഗസ്ഥനെതിരെ അടിയന്തര നടപടിയുണ്ടാവണം.
ആ ഉമ്മച്ചി, കുഞ്ഞ് മരിച്ച വേദനയിലും ഇത്രയും തുറന്നു പറഞ്ഞത് ആ പ്രതീക്ഷയിലാണ്. ഇനി ഒരു കുഞ്ഞിനും ഇത്ര അവഗണന അനുഭവിക്കേണ്ടി വരരുതെന്ന് അവര്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്, ഡിജിപ്പിയോട് എഴുതി അഭ്യര്‍ത്ഥിച്ചിട്ട് ഇന്നേയ്ക്ക് രണ്ടാഴ്ച്ച കഴിയുന്നു. പോക്‌സോ കേസുകളിലെ സകല നിയമ വ്യവസ്ഥകളും ലംഘിച്ച ഒരു ഉദ്യോഗസ്ഥനെതിരെ ഇന്നുവരെ നടപടിയില്ല. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം ഇടപ്പെടണം.
മരിച്ച മനുഷ്യര്‍ക്ക്, അവരുടെ കുടുംബങ്ങള്‍ക്ക് ബലിയല്ല, അനുശോചനമല്ല ,നീതിയാണ് ഭരണകൂടം നല്‍ക്കേണ്ടത്….

Facebook Comments Box

By admin

Related Post