പാലക്കാട്: എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെയെന്ന് കുടുംബം സഞ്ജിത്തിന്റെ ഭാര്യയും അച്ഛനും ഇക്കാര്യം സ്ഥിരീകരിച്ചു.
സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നു. എന്നാൽ ആരാണ് കാർ ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും ഭാര്യ അർഷിക പറഞ്ഞു
സുബൈറിന്റെ കൊലയാളികള്‍ വന്നത് ഈ കാറിലെന്ന് അറിഞ്ഞത് വാര്‍ത്തയില്‍ കൂടിയാണെന്നും കുടുംബം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു.
സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക്ക്ഷോപ്പിൽ നൽകി. പിന്നീട് തിരികെ വാങ്ങിയിരുന്നില്ലെന്നും ഏത് വർക്ക്ഷോപ്പിലെന്നറിയില്ലെന്നും അർഷിക പറയുന്നു. ഭർത്താവിൻ്റെ മരണം ഏൽപ്പിച്ച മുറിവിൽ നിന്നും മോചിതയായിട്ടില്ല. അതിനിടെയാണ് പുതിയ സംഭവവികാസങ്ങളെന്നും അർഷിക കൂട്ടിച്ചേർത്തു