Sat. Apr 27th, 2024

ചെള്ള് പനി മാരകം, ഡല്‍ഹിയില്‍ നിന്ന് വന്ന തിരൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് രോഗം സ്ഥിരീകരിച്ചു

By admin May 21, 2022 #news
Keralanewz.com

തിരൂര്‍: രോഗം മൂര്‍ച്ഛിച്ച്‌ ചികിത്സ തേടി എത്തിയ വിദ്യാര്‍ഥിനിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍നിന്ന് വന്ന 19കാരിയായ തിരൂര്‍ സ്വദേശിനിക്ക് ശിഹാബ് തങ്ങള്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി കണ്ടെത്തിയത്.

വിട്ടുമാറാത്ത പനി കാരണം നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ച്ഛിച്ചതു മൂലം ക്ഷീണിതയായ തിരൂര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ റിക്കെറ്റ്‌സിയ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരാം. പനി, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണം തിരിച്ചറിഞ്ഞാലുടന്‍ ചികിത്സ തേടുക.
രോഗം ബാധിച്ച കാവഞ്ചേരി സ്വദേശിക്ക് വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ടവേദനയും രൂക്ഷമായതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്.

തലവേദന, പനി, തണുത്തുവിറക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് ചെള്ളുപനിയുടെ പ്രകടലക്ഷണങ്ങള്‍. കഠിനമായ തലവേദന, 102.2 ഡിഗ്രിയില്‍ കൂടുതലുള്ള കഠിനമായ പനി, മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, ബുദ്ധിമാന്ദ്യം, താഴ്ന്ന രക്തസമ്മര്‍ദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

മൈറ്റ് എന്ന ചെറുപ്രാണിയിലൂടെ പകരുന്ന ‘ഒറിന്‍ഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയയാണ് ഈ രോഗം വരുത്തുന്നത്. പ്രാണി കടിക്കുന്നവര്‍ക്ക് രോഗം പടരും. 1930-ല്‍ ജപ്പാനിലാണ് ചെള്ളുപനി ആദ്യമായി കണ്ടെത്തിയത്. വൃത്തിഹീനവും കൂടുതല്‍ ആളുകള്‍ തിങ്ങിക്കൂടുന്നതുമായ സ്ഥലങ്ങളിലാണ് ഈ പ്രാണികളെ കാണുന്നത്.

ഡല്‍ഹിയിലെ തിരക്കേറിയ തെരുവില്‍ ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയുമായിരുന്നു. പ്രാണി കടിച്ച്‌ മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനിക്ക് പനിയും തലവേദനയും ഛര്‍ദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം തിരിച്ചറിഞ്ഞില്ല. രോഗം മൂര്‍ച്ഛിച്ചതോടെ വിദ്യാര്‍ഥിനിയെ ബന്ധുക്കള്‍ തിരൂരിലേക്ക് കൊണ്ടുവന്ന് ചികിത്സ തേടി. ചെള്ളുപനിക്കുള്ള ‘വെയില്‍ ഫെലിക്സ്’ പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി. തുടര്‍ന്ന് വിദഗ്ധ ചികിത്സ നല്‍കുകയായിരുന്നു

Facebook Comments Box

By admin

Related Post