Sat. Apr 27th, 2024

മദ്യപിച്ചെത്തുന്ന അച്ഛനെ പേടിച്ച്‌ റബര്‍ തോട്ടത്തിലൊളിച്ച നാലുവയസുകാരി പാമ്ബുകടിയേറ്റു മരിച്ചു

By admin Jun 15, 2022 #news
Keralanewz.com

കന്യാകുമാരി: മദ്യപിച്ചെത്തുന്ന അച്ഛന്റെ മര്‍ദ്ദനത്തെ പേടിച്ച്‌ അമ്മയും മക്കളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഒളിച്ചു ഇരിക്കവെ പാമ്ബ് കടിയേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം.സംഭവത്തിന് മുന്‍പ് കുട്ടികള്‍ കരഞ്ഞു കൊണ്ട് പകര്‍ത്തിയ വീഡിയോ മീഡിയയില്‍ വൈറലായി. കന്യാകുമാരി (Kanyakumari) ജില്ലയില്‍ തിരുവട്ടാര്‍ കുട്ടയ്ക്കാട്ടിലാണ് സംഭവം.

ദിവസവും രാത്രിയില്‍ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രന്‍ എല്ലാ ദിവസവും ഭാര്യ സിജി മോളെയും
മക്കളായ സുഷ്ക മോള്‍ (4), സുഷിന്‍ സിജോ (12 ), സുജിലിന്‍ ജോ (9) എന്നിവരെ സ്ഥിരമായി മര്‍ദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയില്‍ മദ്യപിച്ചു എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അവിടെ വച്ചു നാലു വയസ്സുകാരിയായ സുഷ്ക മോളെ പാമ്ബുകടിക്കുകയായിരുന്നു.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടു കുട്ടികളെയും കൊണ്ട് അമ്മ സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അപ്പോള്‍ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു.

തുടര്‍ന്ന് തിരുവട്ടാര്‍ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. കഴിഞ്ഞ ആഴ്ചയിലും സുരേന്ദ്രന്‍ മദ്യപിച്ചു എത്തി രാത്രി കുട്ടികളെ മര്‍ദിക്കുകയും മക്കള്‍ മൂവരും കരഞ്ഞു വിഷമത്തോടെ പറയുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സ്ത്രീധനമായി കാര്‍ കിട്ടിയില്ല; ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് ഭര്‍ത്താവ്

സ്ത്രീധനമായി കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീയ (26) ആണ് മരിച്ചത്. സംഭവത്തില്‍ ധനശ്രീയയുടെ ഭര്‍ത്താവ് കീര്‍ത്തിരാജിനെ (31) സുരമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും കീര്‍ത്തിരാജ് ശ്രമിച്ചു.

മൂന്ന് വര്‍ഷം മുന്‍പാണ് സേലം റെഡ്‌ഡിപ്പട്ടി സ്വദേശിയായ കീര്‍ത്തിരാജ് ധനശ്രീയയെ വിവാഹം ചെയ്തത്. അടുത്തിടെ കുടുംബ വീട്ടില്‍ നിന്ന് ഇരുവരും മാറി താമസിച്ചു. ഇതിന് ശേഷമാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് കീര്‍ത്തിരാജിന്റെ പീഡനം തുടങ്ങിയത്. കാറും കൂടുതല്‍ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ പീഡനം.

കഴിഞ്ഞ ദിവസ൦ ധനശ്രീയ ആത്മഹത്യ ചെയ്‌തെന്ന് കീര്‍ത്തിരാജ് ഭാര്യവീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ധനശ്രീയയുടെ തലയിലെ മുറിവ് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കീര്‍ത്തിരാജിനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.

‘ഇരുവരും തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. പത്ത് ദിവസം മുന്‍പ് വഴക്കുണ്ടായതിനെ തുടര്‍ന്ന് ധനശ്രീയ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി. പിന്നീട് കീര്‍ത്തിരാജ് യുവതിയെ അനുനയിപ്പിച്ച്‌ മടക്കികൊണ്ടുവരികയായിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയതിന് ശേഷവും വഴക്ക് വീണ്ടും വഴക്ക് തുടരുകയായിരുന്നു. അതിനിടെയാണ് ഇയാള്‍ ബാറ്റ് കൊണ്ട് യുവതിയെ അടിച്ചുവീഴ്ത്തിയത്. ബാറ്റുകൊണ്ടുള്ള അടിയില്‍ മരിച്ചുവീണ യുവതിയുടെ കഴുത്തില്‍ കയര്‍ കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണ് ഇയാള്‍ അയല്‍വാസികളെ വിവരമറിയിച്ചത്.’ -പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post