സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങള്‍ സമാഹരിച്ച് ഓണച്ചന്തയില്‍ എത്തിക്കാൻ സപ്ലൈകോ. മുൻവര്‍ഷത്തേക്കാള്‍ മൂന്നുമടങ്ങ് സാധനങ്ങള്‍ സംഭരിച്ച് വില്‍പ്പന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ടെൻഡര്‍ അനുസരിച്ചുള്ള സാധനങ്ങള്‍ ഇന്ന് മുതല്‍ എത്തിത്തുടങ്ങും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ ക്ഷാമം ഓണച്ചന്തകളിലൂടെ പരിഹരിക്കാനാണ് സപ്ലൈകോ തീരുമാനിച്ചിട്ടുള്ളത്.
23ന് മുമ്ബായി എല്ലാ നിയോജകമണ്ഡലങ്ങളിലും സാധനങ്ങള്‍ എത്തും. മുമ്ബും ഓണച്ചന്തകള്‍ തുടങ്ങിയാല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ തിരക്കുണ്ടാകില്ല. ഇത് കണക്കിലെടുത്താണ് മൂന്നുമടങ്ങ് സാധനങ്ങള്‍ സംഭരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ധനവകുപ്പ് നല്‍കാമെന്നേറ്റ 500 കോടി രൂപ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സപ്ലൈകോയ്ക്ക് ലഭിക്കും. ഇതുകൂടി ലഭിക്കുന്നതോടെ പ്രതിസന്ധി താല്‍ക്കാലികമായി ഒഴിവാക്കാം എന്നാണ് സപ്ലൈകോയുടെ വിലയിരുത്തല്‍ .