തിരുവനന്തപുരം : മത വിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ച കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് ഹൈക്കോടതി വിമർശനം. ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്റേതെന്നും ജസ്റ്റീസ് കെ ബാബു വിമർശിച്ചു.
മത വിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കേസിൽ ഷാജന് ഹാജരാകാനുള്ള നിർദ്ദേശത്തോടെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയത് എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും, മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹർജിയിൽ ഷാജൻ ആവശ്യപ്പെട്ടത്. ഹർജി നാളെ വീണ്ടും പരിഗണിക്കും.
നിലമ്പൂർ പോലീസെടുത്ത കേസിൽ ഷാജന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആഗസ്റ്റ് മാസം പതിനേഴാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. നിലമ്പൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്കറിയ നൽകിയ പരാതിയിൽ ആയിരുന്നു ഷാജൻ സ്കറിയക്കെതിരെ പോലീസ് കേസെടുത്തത്.
Facebook Comments Box