തിരുവനന്തപുരം : ഈ വട്ടം ഇരുപത് സീറ്റും വിജയിപ്പിക്കുക എന്നത് മാത്രം ആണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ലക്ഷ്യം. അതിനായി മത്സര രംഗത്ത് നിന്നും മാറി നിന്ന് തിരഞ്ഞെടുപ്പ്
നയിക്കുക്ക എന്നതാണ് സുധാകരൻ ലക്ഷ്യം വെക്കുന്നത്. വി ഡി സതീശന്റെ പാർട്ടിക്ക് മുകളിലേക്കുള്ള വളർച്ചയും അദ്ദേഹത്തെ അസ്വസ്ഥൻ ആക്കുന്നുണ്ട്. പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ സതീശൻ ഉണ്ടാക്കിയ പൊല്ലാപ്പുകൾ സുധാകരൻ മറക്കുന്നില്ല. പാർട്ടി പ്രോട്ടോകോൾ അനുസരിച്ചു കെപിസിസി പ്രസിഡന്റ് ആണ് പരമാധികാരി. എന്നാൽ ആരെയും കൂസാതെയുള്ള വി ഡി സതീശന്റെ പ്രവർത്തനത്തിൽ സീനിയർ നേതാക്കൾ പോലും ആസ്വസ്ഥർ ആണ്. അങ്ങനെയിരിക്കെ ആണ് ആലപ്പുഴ സീറ്റിൽ വി ഡി സതീശൻ അദ്ദേഹത്തിന്റെ നോമിനിയെ മത്സരിപ്പിക്കാൻ ശ്രമിക്കുന്നത്. അതിനു തടയിടണമെന്ന് രമേശ് ചെന്നിത്തലയടക്കം ആവശ്യപ്പെട്ടതിനാൽ സാക്ഷാൽ എ കെ ആന്റണി യെ മത്സര രംഗത്ത് ഇറക്കി അദ്ദേഹം മുന്നിൽ നിൽക്കുന്ന ഒരു തിരഞ്ഞെടുപ്പ് ആണ് സുധാകരൻ ആഗ്രഹിക്കുന്നത്.
അന്തരിച്ച ഉമ്മൻ ചാണ്ടിക്ക് ശേഷം, പൂർണ്ണ ഇമേജ് ഉള്ള മറ്റൊരു കോൺഗ്രസ്സ് നേതാവും ഇല്ല. അഴിമതി രഹിത ഭരണത്തിന് പേര് കേട്ട എ കെ ആന്റണി ആലപ്പുഴയിൽ മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുത്തു സിപിഎം ന്റെ അക്കൗണ്ട് ക്ലോസ് ചെയ്യാം എന്നാണ് സുധാകരൻ കരുതുന്നത്.
എ കെ ആന്റണി മത്സരിച്ചാൽ, ആലപ്പുഴ യുടെ സ്പന്ദനം അറിയാവുന്ന നേതാവ് എന്ന നിലയിൽ വൻ ഭൂരിപക്ഷം നേടി വിജയിക്കാൻ സാധിക്കും. മാത്രമല്ല നിലവിൽ കൃപാസനം വഴി സഭാ ഭക്തൻ ആയി മാറിയ ആന്റണിക്ക് കത്തോലിക്കാ സഭയുടെ പൂർണ്ണ പിന്തുണ ലഭിക്കും.
നിലവിലുള്ള സാഹചര്യത്തിൽ കെസി വേണുഗോപാൽ രാഹുൽ ഗാന്ധിക്കു പകരം വയനാട് മത്സരിക്കാൻ ആണ് സാധ്യത. കാരണം കർണാടകയിൽ നിന്നും ആവും രാഹുൽ ഗാന്ധി ഈ തവണ മത്സരിക്കുക.
എന്നാൽ എ കെ ആന്റണി മത്സരിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ രംഗത്ത് വന്നേക്കും.80 വയസിനു ശേഷവും തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറാതെ നിൽക്കുന്നത് യുവാക്കൾക്ക് അവസരം നിഷേധിക്കുന്നു എന്നാണ് യൂത്ത് കോൺഗ്രസ്സ് പറയുന്നത്. മകനെ ബിജെപി യിലേക്ക് പറഞ്ഞു വിട്ടതും അവർ ചൂണ്ടി കാണിക്കുന്നു.
എ ഐ സി സി യിലടക്കം പിടിപാടുള്ള ആന്റണി മത്സര രംഗത്ത് നിന്നും സ്വയം പിന്മാറി ഇല്ലെങ്കിൽ മറ്റാർക്കും ആലപ്പുഴയിൽ നിന്നും മത്സരിക്കാനുള്ള സാധ്യതയില്ല.