തിരുവനന്തപുരം: ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശമ്പളം കിട്ടുമോ? സ്വാഭാവികമായും സാധരണക്കാരുടെ മനസിൽ തോന്നാറുള്ള ചോദ്യമാണിത്. സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമറിയാം ഇതൊരു മാധ്യമ സൃഷ്ടിയാണെന്ന്.
മാസാവസാനമാണ് ഓണം എത്തുന്നത് എങ്കിൽ ആ മാസത്തെ ശമ്പളവും ഓണത്തിന് മുൻപ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകുന്ന പതിവുണ്ടായിരുന്നു. ഇങ്ങനെയാണ് മാസം രണ്ട് ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നത്. അടുത്ത ശമ്പളം കിട്ടാൻ ഏകദേശം 45 ദിവസം എടുക്കും.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നൽകുന്നതും അനിശ്ചിതത്വത്തിലായി. ഉത്സവബത്ത എന്ന പേരിൽ ലഭിക്കുന്നത് അയ്യായിരത്തിൽ താഴെയുള്ള തുകയും.
കൊവിഡ് കാലഘട്ടമായിരുന്നുവെങ്കിലും കഴിഞ്ഞ വട്ടം ഓണം അഡ്വാൻസായി 15,000 രൂപ വരെ നൽകി. അത് അഞ്ച് തവണകളായി തിരിച്ചുപിടിക്കുന്ന തുകയാണ്.
27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4,000 രൂപ ബോണസും അതിൽ കൂടിയ ശമ്പളമുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. അതിന് പുറമെ, രണ്ട് മാസത്തെ ശമ്പളം അടക്കം 6,000 കോടിയിലേറെ രൂപയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബോണസും ഉത്സവബത്തയും നൽകുന്നതും അനിശ്ചിതത്വത്തിലായി. നിലവിലെ സന്ദര്‍ഭത്തിന്റെ ഗൗരവം എല്ലാവരും മനസ്സിലാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കൊവിഡ് കാലത്തും ഏറെ സംരക്ഷിക്കപ്പെട്ട വിഭാഗം ശമ്പളവും പെൻഷനും കിട്ടുന്ന വിഭാഗവുമാണെന്നും ധനമന്ത്രി പറഞ്ഞു. മറ്റ് മേഖലകളില്‍ വളരെ ഗുരുതരമായ സ്ഥിതിയാണുള്ളത്. അതെല്ലാം കണക്കാക്കി എല്ലാവര്‍ക്കും ഓണം എത്തിക്കുക എന്ന സമീപനമായിരിക്കും സര്‍ക്കാരിന്റേത് എന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഉത്സവബത്തയും ബോണസും വേണ്ടന്ന് വയ്ക്കുന്നതിൽ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി