പിന്തുണ ഹമാസിന് , നഷ്ടം മിയ ഖലീഫക്ക് . ഹമാസിന് പിന്തുണ നൽകിയ പോൺ താരം മിയ ഖലീഫക്ക് കോടികളുടെ നഷ്ടം .
വാഷിങ്ടണ്‍: ഇസ്രായേല്‍ – ഹമാസ് യുദ്ധത്തിനിടെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിന്റെ പേരില്‍ പ്രസിദ്ധ പോൺ ചലച്ചിത്ര താരം മിയ ഖലീഫയ്ക്ക് ഉണ്ടായിരിക്കുന്നത് കോടികളുടെ നഷ്ടമാണ്.
മിയ ഖലീഫ എന്നറിയപ്പെടുന്ന ചലച്ചിത്ര നടി സാറാ ജോ ചാമൗണുമായുള്ള കരാറുകള്‍ യുഎസ് കനേഡിയൻ കമ്പനികള്‍ നിര്‍ത്തലാക്കിയതോടെയാണ് മിയക്ക് കോടികൾ നഷ്ടമായത്. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ ബിസിനസ്സ് ഇടപാടുകള്‍ അവസാനിപ്പിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു.
“മിയ ഖലീഫ, ഇത് വളരെ ഭയാനകമായ ഒരു ട്വീറ്റാണ്. നിങ്ങളെ ഇപ്പോള്‍ തന്നെ പുറത്താക്കിയതായി കരുതുക. വെറുപ്പുളവാക്കുന്നു. അല്ലെങ്കില്‍ വെറുപ്പിന് അപ്പുറം. പരിണമിച്ച് ഒരു മികച്ച മനുഷ്യനാകൂ. നിങ്ങള്‍ മരണം, ബലാത്സംഗം, അടിപിടി, എന്നിവയെ അംഗീകരിക്കുന്നു എന്നത് വസ്തുതയാകാം. ബന്ദികളാക്കല്‍ യഥാര്‍ത്ഥത്തില്‍ അതിനപ്പുറമാണ്. നിങ്ങളുടെ അറിവില്ലായ്മയെ വിശദീകരിക്കാൻ വാക്കുകളില്ല. ഞങ്ങള്‍ മനുഷ്യര്‍ ഒരുമിക്കാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് ദുരന്തമുഖത്ത്. ഏറെ വൈകിപ്പോയെങ്കിലും നിങ്ങള്‍ നല്ലൊരു വ്യക്തിയാകാൻ ഞാൻ പ്രാര്‍ത്ഥിക്കുന്നു’-എന്നുമാണ് ടോഡ് ഷാപ്പിറോ കുറിച്ചത്. സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാര്‍ തനിക്കു വേണ്ടെന്ന മറുപടിയുമായി മിയ ഖലീഫയും രംഗത്തെത്തയിരിക്കുകയാണ്.
അതേസമയം, അമേരിക്കന്‍ മാഗസിനായ പ്ലേബോയ് അവരുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി.പ്ലേബോയ് പ്ലാറ്റ്‌ഫോമില്‍ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ മിയയുടെ പ്ലേബോയ് ചാനല്‍ ഇല്ലാതാക്കുന്നത് ഉള്‍പ്പെടെ, മിയ ഖലീഫയുമായുള്ള പ്ലേബോയ്‌യുടെ ബന്ധം അവസാനിപ്പിച്ചതായി നിങ്ങളെ അറിയിക്കുകയാണ് എന്നും ഉപയോക്താക്കള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. ‘പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ തെളിയും’- എന്നായിരുന്നു മിയ ഖലീഫ ട്വിറ്ററില്‍ കുറിച്ചത്. പലസ്തീനെ പിന്തുണച്ചുള്ള മിയ ഖലീഫയുടെ പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മിയ ഖലീഫക്കെതിരെ വിമര്‍ശനങ്ങളും പിന്തുണയും ഉയര്‍ന്നുവന്നു കൊണ്ടിരിക്കുന്നു.