കോഴിക്കോട് :പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേലിനെ അനുകൂലിച്ച് സംസാരിച്ച ശശി തരൂരിനെതിരെ വിമർശങ്ങൾ ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്രവാദികൾ എന്നാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പരിപാടിക്കിടെ തരൂർ വിശേഷിപ്പിച്ചത്. ഇതോടെ വേദിയിൽ ഉണ്ടായിരുന്ന എം കെ മുനീർ അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തി. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നായിരുന്നു മുനീറിന്റെ മറുപടി. പലസ്തീന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം പറഞ്ഞു
പ്രസ്താവന വിവാദമായതോടെ എസ് കെ എസ് എസ് എഫ് ഉം മറ്റു പല നേതാക്കളും തരൂരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിൽ വിവരമുള്ളയാൾ തരൂർ ആണെന്ന് പറഞ്ഞിട്ട് ഇപ്പോൾ വിവരക്കേടാണല്ലോ മുഴുവൻ എന്നാണ് സംഭവത്തിൽ സമൂഹ മാധ്യമങ്ങൾ പ്രതികരിക്കുന്നത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂർ വേദിൽ വെച്ച് പറഞ്ഞത്
അതേസമയം, ഇസ്രയേലിനൊപ്പം ശശി തരൂരും പലസ്തീനെ ആക്രമിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ.ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നുവെന്നും, ഇസ്രയേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ലെന്നും സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു