പാലാ : പാലായിലെ പ്രമുഖ സഹകരണ ബാങ്കായിരുന്ന കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും വൻ തുകകൾ ലോണെടുത്ത ശേഷം കുടിശിക വരുത്തി ബാങ്കിനെ നഷ്ടത്തിലാക്കിയവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യുന്നതിനുള്ള നോട്ടീസ് ബാങ്ക് പുറപ്പെടുവിച്ചു
പാലാ എം എൽ എ മാണി സി കാപ്പന്റെ സഹോദരനും ബാങ്കിന്റെ മുൻ പ്രസിഡന്റുമായിരുന്ന ജോർജ് സി കാപ്പനും കുടുംബവുമാണ് പട്ടികയിൽ ഒന്നാമതുള്ളത്. അവർ അടക്കാനുള്ള തുക 36 216 201.33. അതായത് 3 കോടി 62 ലക്ഷത്തി 16 ആയിരത്തി 201 രൂപ 33 പൈസയാണ്.
കാപ്പന്റെയും ബാക്കി 11 പേരുടെയും സ്ഥാവര ജംഗമ വസ്തുക്കൾ ജനുവരി 30 ആം തിയതി ലേലം ചെയ്ത് ബാങ്കിന് ലഭിക്കാനുള്ള തുക ഈടാക്കുമെന്ന് സ്പെഷ്യൽ സെയിൽ ഓഫീസർ അറിയിച്ചു.
Facebook Comments Box