പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെതിരെ നിരന്തരം വ്യക്തിഹത്യയും അഴിമതി ആരോപണങ്ങളും സോഷ്യൽ മീഡിയ പേജ് വഴി പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് പാലാ എംഎൽഎ മാണി സി കാപ്പന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന സത്യാഗ്രഹ സമരം വിവാദമാവുന്നു . സഭാ വിരോധിയായ യുവാവിനെ സംരക്ഷിക്കാൻ എന്തിനാണ് കാപ്പൻ മുന്നിട്ടിറങ്ങുന്നതെന്ന ചോദ്യമാണ് ഉയരുന്നത് ? ഇലക്ഷൻ സമയത്ത് മാണി സി കാപ്പന്റെ മുഖ്യപ്രചാരകനായ യുവാവിനോടുളള നന്ദിയാണോ കാപ്പൻ കാണിക്കുന്നത് .അതോ സഭാ വിരോധികൾക്ക് വളം വച്ചു കൊടുക്കുകയാണോ ? വിശ്വാസികൾ ചോദിക്കുന്നു
പാലാ ബിഷപിനെതിരെ തീർത്തും മോശമായ ഭാഷയിലാണ് തന്റെ ഫേസ്ബുക് പേജായ പാലാക്കാരൻ ചേട്ടനിലൂടെ നിരന്തരം ഈ യുവാവ് വ്യക്തിഹത്യാ പ്രചരണം നടത്തിയിരുന്നത് . പാലാ മെഡിസിറ്റിയുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു .അതുപോലെ ക്രിസ്ത്യൻ വിശ്വാസത്തേ തീർത്തും അവഹേളിച്ചുകൊണ്ടുളള പോസ്റ്റുകളും നിരവധി ആ പേജിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട് പാലായിലെയും സമീപ പ്രദേശങ്ങളിലേയും നിരവധി ആളുകൾ ഫോളോ ചെയ്യുന്ന ആ പേജിൽ പാലാ ബിഷപിനെതിരെയും കത്തോലിക്കാ സഭക്കെതിരെയും ജനങ്ങളിൽ എതിർവികാരം കത്തിക്കുകയാണ് ചെയ്തിരുന്നത് . അതിൽ വന്നിട്ടുളള പല പോസ്റ്റുകളും സഭാവിരോധികളും സഭക്കും മെത്രാനുമെതിരെ ഉപയോഗിച്ചിട്ടുണ്ട്
ഇത്തരത്തിൽ കടുത്ത സഭാ വിരോധിയായ യുവാവിനെ സംരക്ഷിക്കാനിറങ്ങിയ കാപ്പന്റെ നിലപാടിനെതിരെ നിരവധി വിശ്വാസികൾ പ്രതിഷേധിച്ചു കഴിഞ്ഞു . കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കേണ്ടതിന് പകരം സംരക്ഷിക്കുകയും രക്ഷപെടുത്തുകയും ചെയ്യുന്ന പാലായിലെ യുഡിഎഫിന്റെ സമീപനം അപഹാസ്യമാണ് എന്ന് പാലാ രൂപതയിലെ പല വൈദികരും പറയുന്നു
യുഡിഎഫിന്റെ ക്രൈസ്തവ വിരുദ്ധത മൂലമാണ് സഭാ വിരോധികളെ സംരക്ഷിക്കാൻ മുന്നോട്ട് വരുന്നതെന്നും ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്നുവെന്ന് പാലാ രൂപതയിലെ അൽമായ പ്രതിനിധികൾ പറഞ്ഞു .അതിനിടയിൽ പാലായുടെ വികസനത്തിനോ ജനങ്ങളുടെ ക്ഷേമത്തിനോ നാളിത് വരെ ഒരു സമര പരിപാടിയും നടത്താത്ത കാപ്പൻ ഒരു സൈബർ ക്രിമിനലിന് വേണ്ടി രംഗത്ത് വരുന്നത് പാലാക്ക് തന്നെ അപമാനം ആണ് എന്ന് പാലാ പൗരസമിതി വ്യക്തമാക്കി