സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. ജൂലൈ 31ന് രാത്രി 12വരെ 52 ദിവസമാണ് നിരോധനം. ഇൻബോർഡ് വള്ളങ്ങൾക്കും ചെറിയ യാനങ്ങൾക്കും ഉപരിതല മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. ബോട്ടുകൾ കടലിൽ പോകുന്നത് തടയാൻ ബുധനാഴ്‌ച രാത്രി 12ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ ചങ്ങലകെട്ടി. ഇതര സംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരംവിട്ടു.
ഉപരിതല മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങൾക്ക് സുരക്ഷയൊരുക്കാനായി വാടകയ്‌ക്കെടുത്ത ബോട്ടുകൾ അടക്കം പട്രോളിങ് നടത്തും. നിരോധനകാലത്ത് തൊഴിലില്ലാതാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിയിൽനിന്ന് 1500 രൂപ വീതം നൽകുന്നുണ്ട്. 3000 രൂപ കൂടി രണ്ടു ഘട്ടമായി നൽകും. ഭക്ഷ്യധാന്യക്കിറ്റും ലഭിക്കും.
Facebook Comments Box