Thu. Mar 28th, 2024

നെല്‍കര്‍ഷകരുടെ പ്രോല്‍സാഹന തുക വെട്ടിക്കുറച്ച്‌ കേരളം; കേന്ദ്രവിഹിതം കൂട്ടിയതിന്‍റെ മറവിലാണ് സംസ്ഥാന വിഹിതം കുറച്ചത്

By admin Nov 22, 2021 #kole paddy #subsidy
Keralanewz.com

തൃശൂര്‍: കേന്ദ്ര സര്‍ക്കാറിന് എതിരായ കര്‍ഷക സമര വിജയത്തില്‍ ആഹ്ലാദിക്കുന്ന വേളയില്‍ കര്‍ഷകദ്രോഹ നടപടിയുമായി കേരളം.

നെല്‍കര്‍ഷകന് നല്‍കിയിരുന്ന പ്രോത്സാഹന തുക കേരളം കുറച്ചു. സംഭരണ വിലയില്‍ കേന്ദ്രം ക്വിന്‍റലിന് 72 രൂപ കൂട്ടിയപ്പോഴാണ് സംസ്ഥാനം 20 രൂപ കുറച്ചത്. കൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളുടെയും പഠനങ്ങളുടെയും കാമ്ബയിനുകളുടെയും പേരില്‍ കോടികള്‍ ചെലവിടുമ്ബോഴാണ് കര്‍ഷകന് തിരിച്ചടിയായ തീരുമാനം.

നെല്ല് സംഭരണത്തിന് കിലോക്ക് കേന്ദ്ര വിഹിതം 18.68 രൂപയും സംസ്ഥാന വിഹിതം 8.80 രൂപയുമായിരുന്നു. ഇങ്ങനെ 27.48 രൂപയാണ് കര്‍ഷകന് ലഭിച്ചിരുന്നത്. ഉല്‍പാദനച്ചെലവ് കണക്കാക്കി കിലോക്ക് 72 പൈസ (ക്വിന്‍റലിന് 72 രൂപ) വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു. ഇതോടെ 28.20 രൂപയാണ് കര്‍ഷകന് കിലോക്ക് ലഭിക്കേണ്ടത്. എന്നാല്‍, വില ക്രമീകരിക്കുന്നുവെന്ന പേരില്‍ കിലോക്ക് 20 പൈസ കുറച്ച്‌ 28 രൂപയായി കേരളം നിശ്ചയിക്കുകയായിരുന്നു. ക്വിന്‍റലിന് 20 രൂപയുടെ നഷ്ടമാണ് ഇതുമൂലം കര്‍ഷകനുണ്ടാവുന്നത്.

കേന്ദ്രം തുക വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ ആനുപാതികമായ വര്‍ധനയാണ് സംസ്ഥാനം വരുത്തേണ്ടതെന്നിരിക്കെ നിലവില്‍ ലഭിക്കേണ്ട തുകയില്‍നിന്ന് വെട്ടിക്കുറക്കുകയാണ് ചെയ്തത്. ഉല്‍പാദനച്ചെലവിെന്‍റ തോത് കണക്കാക്കിയാണ് സംഭരണ വില കേന്ദ്രം കണക്കാക്കുന്നത്. കേരളത്തിനാകട്ടെ വില നിര്‍ണയ കമീഷനോ സമിതികളോ ഇല്ല. ഉദ്യോഗസ്ഥരാണ് ഇത് തീരുമാനിക്കുന്നത്.

കര്‍ഷകരോട് ചെയ്യുന്ന ചതി -കെ.കെ. കൊച്ചുമുഹമ്മദ്

വിഹിതം വെട്ടിക്കുറച്ച നടപടി കര്‍ഷകദ്രോഹവും ചതിയുമാണെന്ന് കോള്‍ കര്‍ഷക സംഘം പ്രസിഡന്‍റ് കെ.കെ. കൊച്ചുമുഹമ്മദ്. കടുത്ത പ്രതിസന്ധിയിലൂടെയാണ് കാര്‍ഷിക മേഖലയും കര്‍ഷകരും കടന്നുപോകുന്നത്. കര്‍ഷകരെ കൃഷി മേഖലയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ആവശ്യമായ പദ്ധതികളും സഹായവും ഒരുക്കുന്നതിന് പകരം, ലഭിക്കുന്നതില്‍നിന്ന് പിടിച്ചുവാങ്ങുന്നത് ക്രൂരതയാണ്. സര്‍ക്കാറിനെതിരെ കര്‍ഷക പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post