Sat. May 4th, 2024

മന്ത്രി ബിന്ദുവിനെ ‘പ്രഫസറാ’ക്കാന്‍ കാലിക്കറ്റില്‍ ചട്ടവിരുദ്ധ ഉത്തരവ്

By admin Jan 20, 2022 #Minister #r bindu
Keralanewz.com

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് പ്രഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ യു.ജി.സി ചട്ടലംഘനം.

ബിന്ദുവിന് മുന്‍കാലപ്രാബല്യത്തില്‍ പദവി കിട്ടാനായി, വിരമിച്ച അധ്യാപകര്‍ക്കുകൂടി പ്രഫസറാകാമെന്ന് സര്‍വകലാശാല തീരുമാനമെടുത്തു. സിന്‍ഡിക്കേറ്റിന്‍റെ തീരുമാനപ്രകാരം വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി.

ജോലിയില്‍ തുടരുന്ന അര്‍ഹരായ അധ്യാപകര്‍ക്ക് മാത്രമേ മുന്‍കാല പ്രാബല്യത്തില്‍ പ്രഫസര്‍ പദവി നല്‍കാവൂ. വിരമിച്ചവര്‍ പ്രഫസറാകുന്നതോടെ 2018 ജൂലൈ 18 മുതല്‍ ആനുകൂല്യം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് അഞ്ചുകോടി രൂപ അധിക ബാധ്യതയുണ്ടാകും. ഓരോരുത്തര്‍ക്കും അഞ്ചുലക്ഷം രൂപ വരെ ശമ്ബള കുടിശ്ശിക നല്‍കേണ്ടി വരും. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മന്ത്രി ആര്‍. ബിന്ദു തൃശൂര്‍ കേരളവര്‍മ കോളജില്‍നിന്ന് സ്വയം വിരമിക്കുകയായിരുന്നു. അന്ന് അസോസിയേറ്റ് പ്രഫസറായിരുന്നു ബിന്ദു.

പ്രഫസര്‍ പദവി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചതും ബാലറ്റ് പേപ്പറില്‍ പ്രഫസര്‍ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. ഈ കേസില്‍ മന്ത്രി പ്രഫസറാണെന്ന് തെളിയിക്കാനാണ് കാലിക്കറ്റ് സര്‍വകലാശാല ചട്ടം മാറ്റിയത്. മന്ത്രിക്കുവേണ്ടി മാത്രം ചട്ടങ്ങള്‍ മാറ്റിയെന്ന ആക്ഷേപം ഒഴിവാക്കാനാണ് വിരമിച്ചവരെയും പരിഗണിച്ചത്. നേരത്തേ, സര്‍വകലാശാല പഠനവകുപ്പുകളിലെ അധ്യാപകര്‍ക്ക് മാത്രമായിരുന്നു പ്രഫസര്‍ പദവി നല്‍കിയത്. കോളജുകളിലുള്ളവര്‍ക്ക് പദവി അനുവദിെച്ചങ്കിലും സംസ്ഥാനത്ത് ഉത്തരവിറക്കിയത് 2021 ഫെബ്രുവരിയിലാണ്.

ജോലിയിലുള്ള അധ്യാപകരെയാണ് ഇന്‍റര്‍വ്യൂ നടത്തി പ്രഫസര്‍ പദവിക്ക് ശിപാര്‍ശ ചെയ്യുന്നത്. 2018ലെ പുതുക്കിയ ചട്ടം മാറ്റമില്ലാതെ നടപ്പാക്കി അഡീഷനല്‍ ചീഫ് സെക്രട്ടറി നേരത്തേ ഉത്തരവിറക്കിയിട്ടുണ്ട്. 2018ല്‍ വിരമിച്ചവരെ കേരള സര്‍വകലാശാലയില്‍ പ്രഫസര്‍ പദവിയിലേക്ക് പരിഗണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. കാലിക്കറ്റിലെ മുന്‍ സിന്‍ഡിക്കേറ്റ് അംഗമായ മന്ത്രി, പ്രഫ. ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്ന് പ്രഫസര്‍ പദവി പിന്‍വലിച്ച്‌ അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കി. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്ബയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി.

Facebook Comments Box

By admin

Related Post