Kerala News

മകളുടെ ചിത്രം കാണിച്ച്‌ അമ്മ 11 ലക്ഷം തട്ടി എടുത്തു, ഭാര്യയും ഭര്‍ത്താവും കുടുങ്ങി

Keralanewz.com

ര്‍ക്കല: അനാഥയായ ഒരു പെണ്‍കുട്ടിക്കു ജീവിതം നല്‍കാനാഗ്രഹിച്ച വിശാലഹൃദയന് നഷ്ടപ്പെട്ടത് 11 ലക്ഷം രൂപ.

കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍ (42), ഭാര്യ റാഷിദ (38) എന്നിവരാണ് അറസ്റ്റിലായത്.

അരീക്കോട് കടുങ്ങല്ലൂരില്‍ കച്ചവടക്കാരനായ മേലേപുരയ്ക്കല്‍ പുളിയക്കോട് അബ്ദുള്‍ വാജിദാണ് പരാതിക്കാരന്‍. 26കാരനായ അബ്ദുള്‍ വാജിദ് അനാഥയും നിര്‍ധനയുമായ യുവതിയെ വിവാഹംചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അനാഥാലയത്തില്‍ കഴിയുന്ന രോഗിയായ യുവതിയെന്ന പേരില്‍ റാഷിദ വാജിദുമായി പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്.

എന്നാല്‍ റാഷിദയുടേതെന്ന പേരില്‍ കാണിച്ച ചിത്രം അവരുടെ രണ്ടാമത്തെ മകളുടേതായിരുന്നു. റാഷിദയുടെ മകളുടെ ചിത്രം കാണിച്ച്‌ താന്‍ തൃശ്ശൂരിലെ അനാഥാലയത്തില്‍ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് റാഷിദ പരിചയപ്പെടുത്തിയത്. ഇതറിഞ്ഞ് അനുകമ്ബ തോന്നിയ വാജിദ് 2021 മാര്‍ച്ച്‌ മുതല്‍ ഡിസംബര്‍ വരെയുള്ള പത്തുമാസങ്ങള്‍ക്കിടയില്‍ പലപ്പോഴായി 11 ലക്ഷം രൂപ റാഷിദയുട അക്കൗണ്ടിലേക്ക് അയച്ചു.

പക്ഷേ വിവാഹത്തിന്റെ കാര്യം പറയുമ്ബോള്‍ നേരില്‍ കാണാന്‍പോലും സമ്മതിക്കാതെ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേല്‍വിലാസം കണ്ടെത്തി. പിന്നീടു നടത്തിയ അന്വേഷണത്തിലാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം വാജിദ് മനസ്സിലാക്കിയത്. അങ്ങനെയാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് സംഘം വര്‍ക്കലയിലെത്തി റാഷിദയേയും ഭര്‍ത്താവിനേയും പിടികൂടി അരീക്കോട് സ്റ്റേഷനിലെത്തിച്ചു.
പോലീസ് ഓഫീസര്‍ സി.വി. ലൈജുമോന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ ചോദ്യംചെയ്യലില്‍ റാഷിദയ്ക്കൊപ്പം ഭര്‍ത്താവ് ബൈജുവും കൂട്ടുപ്രതിയാണെന്ന് വ്യക്തമായതോടെയാണ് ഇരുവരേയും അറസ്റ്റുചെയ്തത്

Facebook Comments Box