Tue. May 21st, 2024

നിര്‍ബന്ധിച്ച്‌ മദ്യം നല്‍കിയ ശേഷം നഗ്നയാക്കി,​ ഓറല്‍ സെക്സ് ചെയ്യിപ്പിച്ചു,​ ലൈംഗികമായി പീഡിപ്പിച്ചു,​ നാവിക പരിശീലനത്തിനിടെയുണ്ടായ പീഡനങ്ങളെക്കുറിച്ച്‌ വനിതാ കേഡറ്റുകളുടെ പരാതി

By admin Jun 16, 2022 #news
Keralanewz.com

നാവിക പരിശീലനത്തിനിടെ കപ്പലില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായ മര്‍ച്ചന്റ് നേവിയിലെ വനിതാ കേഡറ്റുകള്‍ നീതിതേടി കോടതിയില്‍.

അമേരിക്കന്‍ കപ്പല്‍ കമ്ബനിയായ മേര്‍സ്‌ക് ഷിപ്പ് കമ്ബനിക്കെതിരെയാണ് രണ്ട് കേഡറ്റുകള്‍ പരാതി നല്‍കിയത്. ഇവരുടെ എം.വി അലയന്‍സ് ഫെയര്‍ ഫാക്സ് എന്ന കപ്പലില്‍ രണ്ടു വര്‍ഷങ്ങളിലായാണ് പരാതിക്കാസ്പദമായ സംഭവങ്ങള്‍ അരങ്ങേറിയത്. യു.എസ് മര്‍ച്ചന്റ് മറൈന്‍ അക്കാഡമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നതിനിടെയാണ് ലൈംഗിക പീഡനമുണ്ടായത് എന്ന് പരാതിയില്‍ പറയുന്നു.

നിര്‍ബന്ധിച്ച്‌ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം കപ്പലിലെ ഫസ്റ്റ് എന്‍ജിനീയര്‍ ക്രൂരമായി ബലാത്സംഗം ചെയ്തതായാണ് ഒരു യുവതിയുടെ പരാതിയില്‍ പറയുന്നത്. ലൈംഗിക പീഡന ശ്രമങ്ങളും അശ്ലീല പ്രയോഗങ്ങളും ഉണ്ടായതായി രണ്ടാമത്തെ യുവതി ബോധിപ്പിക്കുന്നു.

മര്‍ച്ചന്റ് നേവി പരിശീലനത്തിന്റെ ഭാഗമായി കേഡറ്റുകള്‍ക്ക് സീ ഇയര്‍ ട്രെയിനിംഗ് എന്ന പേരില്‍ കപ്പലില്‍ നിര്‍ബന്ധിത ജോലി ചെയ്യണം, ഇതിന് രിശീലനം നല്‍കുന്നതിനായി അക്കാദമി കപ്പല്‍ കമ്ബനികളുമായി കരാറില്‍ ഏര്‍പ്പെടാറുണ്ട്. ആ പരിശീലന പരിപാടിക്കിടയിലാണ് ഇവര്‍ക്ക് പീഡനം നേരിടേണ്ടി വന്നത്.

കപ്പല്‍ പരിശീലനത്തിനു ശേഷം അക്കാദമിയില്‍ തിരിച്ചെത്തിയ യുവതി മിഡ്ഷിപ്പ് മാന്‍ എക്സ് എന്ന വ്യാജപേരില്‍ തനിക്ക് കപ്പലില്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ ഓണ്‍ലൈനില്‍ തുറന്നെഴുതി. ഇത്വന്‍ വിവാദമായി. . തുടര്‍ന്ന്, സമാനമായ അനുഭവം മറ്റ് ചില വനിതാ കേഡറ്റുകള്‍ക്കും നേരിടേണ്ടി വന്നതായി ഇവര്‍ നേരിട്ടറിഞ്ഞു. ആക്ടിവിസ്റ്റായ അഭിഭാഷക ജെ റയാന്‍ മെലോജിയാണ് യുവതിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

2019ലാണ് കപ്പല്‍ പരിശീലനത്തിനായി താന്‍ മേര്‍സ്‌ക് ഷിപ്പ് കമ്ബനിയുടെ എം വി അലയന്‍സ് ഫെയര്‍ ഫാക്സ് എന്ന കപ്പലില്‍ പോയത്.കപ്പലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ലൈംഗികമായി സമീപിച്ചു. ഫസ്റ്റ് എന്‍ജിനീയറായ ഒരാള്‍ ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തുകയും പിന്നീട് വളരെ മോശമായി ഇടപെടുകയും ചെയ്തു.

അതിനിടെയാണ്നിര്‍ബന്ധിച്ച്‌ മദ്യം കഴിപ്പിച്ചത്.അമിതമായി മദ്യം കഴിക്കേണ്ടിവന്ന് ബോധരഹിതയായ താന്‍ ഓര്‍മ്മ വരമ്ബോള്‍ ഒരു മുറിയില്‍ നഗ്നയായി ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഫസ്റ്റ് എഞ്ചിനീയര്‍ തന്റെ സമീപം നഗ്നനായി നിന്ന കാര്യവും ഓര്‍മ്മ വന്നു. അയാള്‍ തന്നെ കൊണ്ട് നിര്‍ബന്ധിച്ച്‌ ഓറല്‍ സെക്സും ചെയ്യിച്ചു. ബോധം വന്നശേഷം പരാതിപ്പെട്ടുവെങ്കിലും ഇയാള്‍ ആരോപണം നിഷേധിച്ചു. അയാള്‍ പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തു. കപ്പലിന്റെ ക്യാ്ര്രപന്‍ അടക്കം അയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

.മിഡ്ഷിപ്പ് മാന്‍ വൈ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടാമത്തെ വനിതാ കേഡറ്റും തനിക്കുണ്ടായ മോശം അനുഭവങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്. ആദ്യ കേഡറ്റിന് മോശം അനുഭവമുണ്ടായ അതേ കപ്പലിലാണ് ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ക്ക് ലൈംഗിക പീഡനങ്ങള്‍ ഉണ്ടായത്. കപ്പലിലെ ഒരു ഇലക്‌ട്രീഷ്യന്‍ ടോയ്ലറ്റില്‍ വെച്ച്‌ തന്നെ കടന്നു പിടിച്ചതായി ഇവര്‍ പരാതിയില്‍ വ്യക്തമാക്കി.

രണ്ട് പരാതികളും ഒരു കമ്ബനിയുടെ ഒരേ കപ്പലിലാണ് നടന്നത്. രണ്ട് സംഭവങ്ങളും വ്യത്യസ്ത വര്‍ഷങ്ങളിലാണ് നടന്നത്. സംഭവത്തില്‍ കപ്പല്‍ കമ്ബനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്‌

Facebook Comments Box

By admin

Related Post