Kerala News

ആണ്‍കുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‌ 67 വര്‍ഷം തടവ്‌

Keralanewz.com

പെരുമ്ബാവൂര്‍ : ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകനെ പെരുമ്ബാവൂര്‍ പോക്സോ കോടതി 67 വര്‍ഷം തടവിന് ശിക്ഷിച്ചു.

65,000 രൂപ പിഴയുമൊടുക്കണം. എരമല്ലൂര്‍ നെല്ലിക്കുഴി ഇടയാലില്‍ അലിയാരിനെയാണ് (55) ശിക്ഷിച്ചത്. തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2020 ജനുവരി പത്തൊമ്ബതിനാണ് സംഭവം. നോര്‍ത്ത് ഏഴിപ്രത്തെ മദ്രസയിലെ പതിനൊന്നുകാരനെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

അശ്ലീലചിത്രങ്ങള്‍ കാണാന്‍ കുട്ടിയുടെ കൈയില്‍ കൊടുത്തുവിട്ട മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചത് ശ്രദ്ധിച്ച അച്ഛന്റെ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ശിക്ഷ ഒന്നിച്ച്‌ 20 വര്‍ഷം തടവനുഭവിച്ചാല്‍ മതിയാകും. സര്‍ക്കാരിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ സിന്ധു ഹാജരായി. തടിയിട്ടപറമ്ബ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വി എം കഴ്സന്‍, എസ്‌ഐമാരായ കെ പി എല്‍ദോ, കെ എസ് സുരേഷ്കുമാര്‍, സിപിഒമാരായ എ ആര്‍ ജയന്‍, ഇ എസ് ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയത്

Facebook Comments Box