ചെസ്റ്റ് നമ്ബര്‍ കൊടുത്ത് മാധ്യമങ്ങള്‍ പൂട്ടിക്കും എന്ന് പറയാൻ അൻവറിന് ആരാണ് അവകാശം കൊടുത്തതെന്നും മുഖ്യമന്ത്രിയും കേരളത്തിലെ പൊലീസ് സംവിധാനവും അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
അൻവറും പിറകെ പോകുന്ന പൊലീസും തമ്മില്‍ എന്ത് ബന്ധമാണുള്ളത്. വേണമെങ്കില്‍ ഗുണ്ടായിസം കാണിക്കുമെന്ന് വരെ പറയുകയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ. ഞങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകര്‍ എഴുതിയാല്‍ നിങ്ങളെ കൈകാര്യം ചെയ്യും എന്ന് സി.പി.എമ്മിന്റെ ഒരു എം.എല്‍.എ പരസ്യമായി സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിക്കാൻ ആരാണ് ധൈര്യം കൊടുത്തത്. സര്‍ക്കാറാണോ, സി.പി.എമ്മാണോ?. മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണം. അൻവര്‍ പറഞ്ഞതനുസരിച്ചിട്ടാണ് മാധ്യമങ്ങളില്‍ റെയ്ഡ് നടത്തുന്നത്. സതീശൻ ആരോപിച്ചു.
Facebook Comments Box